ജയലളിതയുടെ ജാമ്യാപേക്ഷ പരിഗണിക്കല്‍ ചൊവ്വാഴ്ചത്തേക്കു നീട്ടി
ജയലളിതയുടെ ജാമ്യാപേക്ഷ പരിഗണിക്കല്‍ ചൊവ്വാഴ്ചത്തേക്കു നീട്ടി
Thursday, October 2, 2014 11:25 PM IST
ബാംഗളൂര്‍: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ പ്രത്യേക കോടതി നാലുവര്‍ഷം തടവിനും 100 കോടി രൂപ പിഴയ്ക്കും ശിക്ഷിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിത സമര്‍പ്പിച്ച ജാമ്യഹര്‍ജി പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടി ചൊവ്വാഴ്ചത്തേക്കു നീട്ടി.

സിപിസി 389-ാം വകുപ്പു പ്രകാരം ജാമ്യം അനുവദിക്കണമെന്ന് ഇന്നലെ ജയലളിതയ്ക്കു വേണ്ടി ഹൈക്കോടതി അവധിക്കാല ബെഞ്ചിനു മുമ്പില്‍ ഹാജരായ അഭിഭാഷകന്‍ റാംജത് മലാനി ആവശ്യപ്പെട്ടു. എന്നാല്‍, തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയായ ജയലളിതയ്ക്കു ജാമ്യം നല്‍കിയാല്‍ അതു ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്െടന്നു സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടറായ ഭവാനിസിംഗ് കോടതിയെ ബോധിപ്പിച്ചു. ഇതേത്തുടര്‍ന്ന് ജയലളിതയുടെ ജാമ്യഹര്‍ജി ഒക്ടോബര്‍ ഏഴിനു ചേരുന്ന സ്ഥിരം ബെഞ്ചിന്റെ പരിഗണനയ്ക്കായി ജസ്റീസ് രത്നകല നീട്ടി.


ജാമ്യഹര്‍ജി കേസില്‍ സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടറായി (എസ്പിപി) തന്നെ കര്‍ണാടക സര്‍ക്കാര്‍ നിയമിച്ചതിന്റെ ഉത്തരവ് ഭവാനിസിംഗ് ഹൈക്കോടതിക്കു കൈമാറി. കേസില്‍ സിപിപിയെ നിയമിക്കാത്തതിനാലാണ് ചൊവ്വാഴ്ച പരിഗണനയ്ക്കു വന്ന ജാമ്യഹര്‍ജി ബുധനാഴ്ചത്തേക്കു നേരത്തെ മാറ്റിയത്.

ജയലളിതയ്ക്കു ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് കോടതിക്കു പുറത്തു കാത്തുനിന്നിരുന്ന അണ്ണാ ഡിഎംകെ പ്രവര്‍ത്തകരും അഭിഭാഷകരും രോഷാകുലരായെങ്കിലും പോലീസ് ഇവരെ നീക്കം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.