ഇനിമുതല്‍ ഗാന്ധിജിക്കും സര്‍ദാര്‍ പട്ടേലിനും മാത്രം അനുസ്മരണം മതി: കേന്ദ്രം
ഇനിമുതല്‍ ഗാന്ധിജിക്കും സര്‍ദാര്‍ പട്ടേലിനും മാത്രം അനുസ്മരണം മതി: കേന്ദ്രം
Saturday, October 25, 2014 11:55 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെയും രാജ്യത്തിന്റെ ആദ്യത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെയും ഒഴികെയുള്ള നേതാക്കളുടെ ജന്മ, ചരമ വാര്‍ഷികങ്ങള്‍ക്ക് അനുസ്മരണം സംഘടിപ്പിക്കേണ്െടന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഈ മാസം 31നു സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ ജന്മവാര്‍ഷികം ദേശീയ ഐക്യദിനമായി ആഘോഷിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ചരമ വാര്‍ഷിക ദിനമായ ഓക്ടോബര്‍ 31നു യുപിഎ സര്‍ക്കാര്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത് നിര്‍ത്തലാക്കിക്കൊണ്ടാണ് ബിജെപി സര്‍ക്കാരിന്റെ ഈ നടപടി.


രാജ്യത്തെ കൂട്ടിയോജിപ്പിച്ച സര്‍ദാര്‍ പട്ടേലിന്റെ നൂറ്റിമുപ്പത്തൊമ്പതാം ജന്മദിനം ആഘോഷിക്കുന്നതിലൂടെ അദ്ദേഹം നല്‍കിയ സംഭാവനകളെ ഓര്‍മിപ്പിക്കുന്നതിന് ഈ ദിനം ഉപകരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. സര്‍ദാര്‍ പട്ടേലിന്റെ ജന്മവാര്‍ഷികം ഏകതാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന കൂട്ടയോട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് പങ്കെടുക്കുമെന്നും സൂചനയുണ്ട്. റേഡിയോയിലൂടെ പ്രധാനമന്ത്രി രാജ്യത്തിനു പ്രത്യേക ഐക്യസന്ദേശം നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.