സുവിശേഷവത്കരണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണം: മാര്‍ ആലഞ്ചേരി
സുവിശേഷവത്കരണ പ്രവര്‍ത്തനങ്ങള്‍  വ്യാപിപ്പിക്കണം: മാര്‍ ആലഞ്ചേരി
Saturday, October 25, 2014 12:40 AM IST
ബല്ലാര്‍ഷ (മഹാരാഷ്ട്ര): സീറോ മലബാര്‍ സഭയുടെ സുവിശേഷവത്കരണപ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളിലേക്കു വ്യാപിപ്പിക്കേണ്ടതുണ്െടന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മിപ്പിച്ചു.

ഛാന്ദ രൂപത മെത്രാന്‍ മാര്‍ എഫ്രേം നരികുളത്തിന്റെ മെത്രാഭിഷേകത്തോടനുബന്ധിച്ചു നടന്ന അനുമോദന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉത്തരേന്ത്യയില്‍ സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ സജീവമാണ്. ഇതിനായി നിസ്വാര്‍ഥസേവനം ചെയ്യുന്ന വൈദികരും സന്യസ്തരും അല്മായരും സഭയുടെ അഭിമാനമാണ്. അമ്പതു വര്‍ഷം പൂര്‍ത്തിയാക്കിയ ഛാന്ദ രൂപത ഉത്തരേന്ത്യയിലെ സഭയുടെ സുവിശേഷപ്രവര്‍ത്തനങ്ങളില്‍ മുഖ്യപങ്കു വഹിച്ചിട്ടുണ്ട്.

രൂപതയെ നയിച്ച മാര്‍ ജാനുവാരിയൂസും മാര്‍ വിജയാനന്ദും തുടങ്ങിവച്ച പ്രേഷിതതീക്ഷ്ണമായ പ്രവര്‍ത്തനങ്ങള്‍ക്കു തുടര്‍ച്ചയാകാന്‍ മാര്‍ എഫ്രേം നരികുളത്തിനു സാധിക്കും. വിരമിച്ച മാര്‍ വിജയാനന്ദിന്റെ ലാളിത്യമാര്‍ന്ന ജീവിതശൈലിയും പ്രബോധനങ്ങളും ക്രൈസ്തവസമൂഹത്തിനു മുഴുവന്‍ മാതൃകയാണെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. മതപരിവര്‍ത്തനമല്ല, മനഃപരിവര്‍ത്തനത്തിലൂടെ സുവിശേഷവത്കരണ ശുശ്രൂഷകള്‍ കൂടുതല്‍ ഫലപ്രദമാക്കുകയാണു സഭയുടെ ലക്ഷ്യമെന്നു ബിഷപ് മാര്‍ എഫ്രേം നരികുളം മറുപടിപ്രസംഗത്തില്‍ പറഞ്ഞു. ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍, ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ നാഗ്പൂര്‍ ബിഷപ് ഡോ.പോള്‍ ദുപാരെ, ചന്ദ്രപ്പൂര്‍ എംപി ഹന്‍സ് രാജ് ആഹിര്‍, നാഗ്പൂര്‍ ബിജെപി അധ്യക്ഷന്‍ ചന്ദന്‍സിംഗ് ചന്ദേല്‍, കോണ്‍ഗ്രസ് നേതാവ് ഗല്‍സാം മുല്‍ചന്ദാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.