നിയമവാഴ്ചയും ജനാധിപത്യവും നിലനിര്‍ത്താന്‍ മാധ്യമങ്ങളുടേത് നിര്‍ണായക പങ്ക് : ജസ്റീസ് സിറിയക് ജോസഫ്
നിയമവാഴ്ചയും ജനാധിപത്യവും നിലനിര്‍ത്താന്‍ മാധ്യമങ്ങളുടേത് നിര്‍ണായക പങ്ക് : ജസ്റീസ് സിറിയക് ജോസഫ്
Saturday, October 25, 2014 12:59 AM IST
കന്യാകുമാരി: അപചയങ്ങള്‍ ഉണ്െടങ്കിലും രാജ്യത്ത് നിയമവാഴ്ചയും ജനാധിപത്യവും നിലനിര്‍ത്താന്‍ മാധ്യമങ്ങള്‍ വലിയപങ്ക് വഹിക്കുന്നുണ്െടന്നു ദേശിയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജസ്റീസ് സിറിയക് ജോസഫ്. കന്യാകുമാരിയിലെ ജസ്യൂട്ട് റിന്യൂവല്‍ സെന്ററില്‍ ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്റെ(ഐസിപിഐ) 20-ാമത് ദേശീയ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അറിയാനുള്ള പൌരന്റെ അവകാശത്തെ അതിന്റെ ശരിയായ അര്‍ഥത്തില്‍ മാധ്യമങ്ങള്‍ നിറവേറ്റി കൊടുക്കുന്നുണ്േടാ എന്ന് ചിന്തിക്കണം. മനുഷ്യാവകാശം അടക്കമുള്ള വിഷയങ്ങളില്‍ സമഗ്ര കാഴ്ചപ്പാട് മാധ്യമങ്ങള്‍ പുലര്‍ത്തിക്കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഐസിപിഎ പ്രസിഡന്റ് ഫാ. അല്‍ഫാന്‍സോ ഇലഞ്ഞിക്കല്‍ സ്വാഗതം പറഞ്ഞു. സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള സിബിസിഐ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. സാല്‍വദോര്‍ ലോബോ മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി ജോസ് വിന്‍സന്റ് നന്ദി പറഞ്ഞു. മാധ്യമ പ്രര്‍ത്തകരുടെ ദൌത്യം സംബന്ധിച്ച സെമിനാറില്‍ ദീപിക മുന്‍ ചീഫ് എഡിറ്റര്‍ ഫാ. ജോസ് പന്തപ്ളാംതൊട്ടിയില്‍ മോഡറേറ്ററായിരുന്നു. ഡോ.ജെ.വി. വിളനിലം പ്രബന്ധം അവതരിപ്പിച്ചു. ഫാ. ഫ്രാന്‍സിസ് കാരക്കാട്ട് ആമുഖ പ്രഭാഷണം നടത്തി. ശാക്തീകരണം സംബന്ധിച്ച സെമിനാറില്‍ ദീപിക ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്സ് മണ്ണംപ്ളാക്കല്‍ മോഡറേറ്ററായിരുന്നു. ഫാ. സെഡറിക് പ്രകാശ് എസ്ജെ, കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ കെ.സി. റോസക്കുട്ടി, കൂടംകുളം സമരനായകന്‍ എസ്.പി. ഉദയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.


ഇന്നു വൈകുന്നേരം അഞ്ചിനു നടക്കുന്ന സമാപന സമ്മേളനത്തില്‍ ഐസിപിഐ ദേശീയ മാധ്യമ അവാര്‍ഡുകള്‍ സമ്മാനിക്കും. തക്കല ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫിന് ലൂയിസ് കരോന അവാര്‍ഡും പട്ടികജാതി -പിന്നോക്ക വിഭാഗക്ഷേമ റിപ്പോര്‍ട്ടിംഗിനുള്ള അവാര്‍ഡ് ദീപിക തിരുവനന്തപുരം ലേഖകന്‍ റിച്ചാര്‍ഡ് ജോസഫിനും മികച്ച ഹിന്ദി മാധ്യമത്തിനുള്ള പുരസ്കാരം ഡല്‍ഹിയില്‍ നിന്നുള്ള പ്രസിദ്ധീകരണമായ ബുലന്ദ് പ്രജാതന്ത്രയ്ക്കും മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ സമ്മാനിക്കും. ജില്ലാ പോലീസ് ചീഫ് എന്‍. മണിവര്‍ണന്‍, ഫാ. അല്‍ഫോണ്‍സോ ഇലഞ്ഞിക്കല്‍, ജോസ് വിന്‍സെന്റ്, ഇഗ്നേഷ്യസ് ഗോല്‍സാവന്‍സ്, മാര്‍ഷല്‍ ഫ്രാങ്ക്, ഫാ. എഡ്വിന്‍ ജോണ്‍ എന്നിവര്‍ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.