സുപ്രീംകോടതി വിധി: സിബിഐ ഡയറക്ടര്‍ക്കെതിരേ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും
സുപ്രീംകോടതി വിധി: സിബിഐ ഡയറക്ടര്‍ക്കെതിരേ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും
Saturday, November 22, 2014 12:09 AM IST
ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം അഴിമതിക്കേസിന്റെ അന്വേഷണത്തില്‍ സിബിഐ ഡയറക്ടര്‍ ഇടപെട്ടെന്നു സുപ്രീംകോടതി കണ്െടത്തിയ രഞ്ജിത് സിന്‍ഹയ്ക്കെതിരേ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുമെന്നു സൂചന. ഇതിനു മുന്നോടിയായി സിന്‍ഹയ്ക്കു കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുന്നതിനുക,,ം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സിബിഐ ഡയറക്ടര്‍സ്ഥാനത്തുനിന്നു ഡിസംബര്‍ രണ്ടിനു രഞ്ജിത് സിന്‍ഹയ്ക്കെതിരേ നടപടികള്‍ക്കു നീക്കം തുടങ്ങിയിരിക്കുന്നത്.

2ജി കേസില്‍ അന്വേഷണം നേരിടുന്ന കമ്പനി ഉദ്യോഗസ്ഥര്‍ സിബിഐ ഡയറക്ടറുമായി നിരവധി തവണ ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കേസന്വേഷണത്തിന്റെ ചുമതലകളില്‍നിന്നു രഞ്ജിത് സിന്‍ഹയെ സുപ്രീംകോടതി മാറ്റിനിര്‍ത്തിയിരുന്നു. ആരോപണങ്ങളില്‍ കഴമ്പുണ്െടന്നു കണ്െടത്തിയതിനെത്തുടര്‍ന്നാണ് മാറിനില്‍ക്കണമെന്നും യാതൊരു ഇടപെടലും നടത്തരുതെന്നും കോടതി ഉത്തരവിട്ടത്. ഇതേത്തുടര്‍ന്നാണു സിന്‍ഹയ്ക്കെതിരേ അന്വേഷണം നടത്താന്‍ കേന്ദ്ര പഴ്സണേല്‍ മന്ത്രാലയം നടപടി ആരംഭിച്ചിരിക്കുന്നത്.


അതേസമയം, സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നു രഞ്ജിത് സിന്‍ഹ വിരമിച്ചാല്‍ പുതിയ നിയമനം നടത്തുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണ്. ലോക്പാല്‍ നിയമ പ്രകാരം സിബിഐ ഡയറക്ടറെ നിയമിക്കാനുള്ള പാനല്‍ പ്രതിപക്ഷനേതാവുകൂടി ഉള്‍പ്പെട്ടതാണ്. നിലവിലുള്ള അംഗസംഖ്യ പ്രകാരം രണ്ടാമത്തെ വലിയ കക്ഷിയായ കോണ്‍ഗ്രസിനു പ്രതിപക്ഷ നേതൃസ്ഥാനം നല്‍കാനാവില്ലെന്നു സര്‍ക്കാരും ലോക്സഭാ സ്പീക്കറും തീരുമാനിച്ചതോടെയാണ് നിയമന കാര്യത്തില്‍ പ്രതിസന്ധി നിലവില്‍ വന്നിരിക്കുന്നത്. പ്രതിപക്ഷനേതാവ് വ്യവസ്ഥ ചെയ്യുന്നത് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള രണ്ടാമത്തെ പാര്‍ട്ടി നേതാവ് എന്നാക്കി മാറ്റാനും സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.