രാംപാലിന്റെ ആശ്രമത്തില്‍ ഗര്‍ഭപരിശോധനാ കിറ്റുകളും ആയുധങ്ങളും
Sunday, November 23, 2014 12:01 AM IST
ചണ്ഡിഗഡ്: കൊലപാതകക്കേസില്‍ അറസ്റിലായ സ്വയംപ്രഖ്യാപിത ദിവ്യന്‍ രാംപാലിന്റെ ചണ്ഡിഗഡിലെ സത്ലോക് ആശ്രമത്തില്‍ നടത്തിയ റെയ്ഡില്‍ പെട്രോള്‍ ബോംബും ആസിഡ് സിറിഞ്ചുകളും ആയുധങ്ങളും ഗര്‍ഭപരിശോധന നടത്തുന്ന കിറ്റുകളും ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ അന്വേഷണസംഘം കണ്െടത്തി.

ഹരിയാന പോലീസിന്റെ പ്രത്യേകാന്വേഷണസംഘം വെള്ളിയാഴ്ച അര്‍ധരാത്രി നടത്തിയ റെയ്ഡിലാണ് രാംപാല്‍ വിശ്വാസികള്‍ക്കു ദര്‍ശനം നല്‍കുന്ന മുറിയ്ക്കു തൊട്ടടുത്തുനിന്ന് ഗര്‍ഭപരിശോധന കിറ്റുകള്‍ കണ്െടടുത്തത്. അബോധാവസ്ഥയില്‍ കുളിമുറിയില്‍ കിടക്കുകയായിരുന്ന ഒരു സ്ത്രീയെ പോലീസ് ആശുപത്രിയിലേക്കു മാറ്റി. മധ്യപ്രദേശിലെ അശോക് നഗറില്‍ നിന്നുള്ള ബിജ്ലേഷ് എന്ന യുവതിയാണ് ഇവരെന്നു അന്വേഷണത്തില്‍ കണ്െടത്തി.

റിവോള്‍വറുകള്‍, 19 എയര്‍ഗണ്ണുകള്‍ എന്നിവപിടിച്ചെടുത്തിട്ടുണ്ട്. ആയുധങ്ങളെല്ലാം ബാഗുകളിലാക്കി രണ്ടു രഹസ്യമുറികളിലാണ് സൂക്ഷിച്ചിരുന്നത്. ആശ്രമത്തിനു നടുവില്‍ രാംപാലിന് ഇരിക്കാനായി തയാറാക്കിയ പ്രത്യേക ഇരിപ്പിടത്തിനു താഴെയാണ് രഹസ്യമുറി.


നക്ഷത്രഹോട്ടലുകളെ വെല്ലുന്ന തരത്തിലുള്ള സൌകര്യങ്ങളാണ് ആശ്രമത്തില്‍ പരിശോധനയ്ക്കെത്തിയ പൊലീസ് സംഘം കണ്െട ത്തിയത്. വലിയ മതിലുകള്‍ നിര്‍മിച്ചാണ് ആശ്രമത്തിലേക്കു മറ്റുള്ളവര്‍ കടന്നുകയറുന്നത് തടഞ്ഞിരുന്നത്. ഉള്ളില്‍ സ്വകാര്യ നീന്തല്‍ക്കുളം, ആധുനിക സൌകര്യങ്ങളോടു കൂടിയ എലിവേറ്ററുകള്‍, 24 എസി മുറികള്‍ എന്നിവ പ്രവര്‍ത്തിച്ചിരുന്നു.

ആശ്രമത്തിനു നടുവില്‍ ഹൈഡ്രോളിക് ഇരിപ്പിടത്തിലിരുന്നാണ് രാംപാല്‍ ഭക്തര്‍ക്ക് ദര്‍ശനം നല്‍കിയിരുന്നത്.

ബുള്ളറ്റ് പ്രൂഫ് സൌകര്യമുള്ള കാബിനിലായിരുന്നു ഇതു സജ്ജീകരിച്ചതെന്നും അന്വേഷണസംഘം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.