രണ്ടു കുടുംബങ്ങള്‍ കാഷ്മീരിനെ കൊള്ളയടിക്കുന്നു: നരേന്ദ്ര മോദി
രണ്ടു കുടുംബങ്ങള്‍ കാഷ്മീരിനെ കൊള്ളയടിക്കുന്നു: നരേന്ദ്ര മോദി
Sunday, November 23, 2014 12:02 AM IST
കിഷ്ത്വാര്‍: അബ്ദുള്ളയുടെയും സയ്യിദിന്റെയും കുടുംബാംഗങ്ങള്‍ അമ്പതു വര്‍ഷമായി ജമ്മു കാഷ്മീരിനെ കൊള്ളയടിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പിനു തുടക്കം കുറിച്ച് ചൌഗന്‍ ഗ്രൌണ്ടില്‍ നടന്ന റാലിയില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു മോദി.

കൊള്ളയടി അഞ്ചുവര്‍ഷത്തേക്കുള്ള പരസ്പര ധാരണയില്‍ ഈ കുടുംബങ്ങള്‍ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണെന്നും മോദി പരിഹസിച്ചു. പത്തുവര്‍ഷത്തെ കേന്ദ്ര ഭരണം കാഷ്മീരിനെ തഴഞ്ഞു. ജമ്മുവിലുള്ളവര്‍ക്ക് അടിസ്ഥാന സൌകര്യങ്ങളായ വൈദ്യുതി, റോഡ്, വെള്ളം എന്നിവ ഉറപ്പാക്കുകയാണു ബിജെപി യുടെ ലക്ഷ്യം. മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ സ്വപ്നമാണിതെന്നും മെന്നും മോദി പറഞ്ഞു.


ആരോപണം അടിസ്ഥാനരഹിതം: ഒമര്‍ അബ്ദുള്ള

ശ്രീനഗര്‍: രണ്ടു കുടുംബങ്ങള്‍ ചേര്‍ന്നു കാഷ്മീരിനെ കൊള്ളയടിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ജമ്മു കാഷ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. കൊള്ളയടിച്ചതെന്താണെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണം. കൊള്ളയടിച്ചെങ്കില്‍ അവര്‍ വീണ്ടും വീണ്ടും ഞങ്ങളെ അധികാരത്തിലെത്തിക്കുമോയെന്നും ഒമര്‍ ചോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.