ശാരദചിട്ടി തട്ടിപ്പ്: ആസാം മുന്‍ മന്ത്രിയെ ചോദ്യംചെയ്തു
Tuesday, November 25, 2014 12:19 AM IST
ന്യൂഡല്‍ഹി: ശാരദ ചിട്ടി തട്ടിപ്പുകേസില്‍ മുന്‍ ആസാം മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അന്‍ജന്‍ ദത്തയെ സിബിഐ ചോദ്യംചെയ്തു. കോല്‍ക്കത്തയിലെ സിജിഒ കോംപ്ളക്സിലുള്ള ഓഫീസിലേക്കു മന്ത്രിയെ വിളിച്ചുവരുത്തുകയായിരുന്നു. ഓഗസ്റ് 28 നു ദത്തിന്റെ വസതി സിബിഐ റെയ്ഡ് ചെയ്തിരുന്നു.

നിരവധി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റിലായ സാഹചര്യത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പേടിച്ചരണ്ടിരിക്കുകയാണെന്ന് സിപിഎം ആരോപിച്ചു. ശാരദ ചിട്ടിതട്ടിപ്പില്‍ സിബിഐ അന്വേഷണത്തെ മുഖ്യമന്ത്രി എതിര്‍ക്കുന്നത് എന്തിനാണെന്ന് വ്യക്തമാകുന്നില്ലെന്നും സിപിഎം പോളിറ്റ്ബ്യൂ റോ അംഗവും ഇടതുമുന്നണി ചെയര്‍മാനുമായ ബിമന്‍ ബോസ് ആരോപിച്ചു.


സിബിഐ അന്വേഷണത്തിനെതിരേ സര്‍ക്കാര്‍ പണം ഉപയോഗിച്ച് സുപ്രീംകോടതിയില്‍ പൊതുതാത്പര്യഹര്‍ജി നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി.

നേരത്തെ ചെറിയ സംഭവങ്ങളില്‍പ്പോലും സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന മമത ഇപ്പോള്‍ സിബിഐയെ എതിര്‍ക്കുകയാണെന്നും ബിമന്‍ബോസ് ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.