സര്‍ക്കാര്‍ ചെലവില്‍ ഇനി ഡല്‍ഹിയില്‍ താമസിക്കേണ്െടന്നു ലാലുവിനോടു കേന്ദ്രം
സര്‍ക്കാര്‍ ചെലവില്‍ ഇനി ഡല്‍ഹിയില്‍ താമസിക്കേണ്െടന്നു ലാലുവിനോടു കേന്ദ്രം
Wednesday, November 26, 2014 12:12 AM IST
ന്യൂഡല്‍ഹി: തലസ്ഥാനത്തെ സര്‍ക്കാര്‍ വസതിയില്‍ തുടരാന്‍ അനുവദിക്കണമെന്ന ലാലു പ്രസാദ് യാദവിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ നിരാകരിച്ചു.

ആര്‍.ജെ.ഡി. നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായ ലാലു പ്രസാദ് യാദവ് ഇപ്പോള്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ വസതിയില്‍നിന്നു കുടിയിറക്കു ഭീഷണിയിലാണു. തുഗ്ളക് റോഡിലെ ഔദ്യോഗിക വസതി ഒഴിയാന്‍ കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തിനു നിര്‍ദേശം നല്‍കി. കഴിഞ്ഞ മാസത്തോടെ ഇവിടെ താമസിക്കാനുള്ള ലാലുവിന്റെ കാലാവധി കഴിഞ്ഞെന്നു കേന്ദ്രം വ്യക്തമാക്കി.

2004ല്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ്ു എംപിയെന്ന നിലയില്‍ ലാലുവിനു വസതി അനുവദിച്ചത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ലാലുവിന്റെ അപേക്ഷ കണക്കിലെടുത്ത ബംഗ്ളാവില്‍ തുടരാനുള്ള കാലാവധി നീട്ടിക്കൊടുത്തു. കാലിത്തീറ്റ കുംഭകോണക്കേസില്‍ കുടുങ്ങി എം.പി. സ്ഥാനം നഷ്ടപ്പെട്ടതോടെ ഔദ്യോഗിക വസതിയില്‍ താമസിക്കാനുള്ള അവകാശം ലാലുവിനു നഷ്ടപ്പെട്ടെന്നാണു ഇപ്പോള്‍ എന്‍ഡിഎ സര്‍ക്കാര്‍. സാവകാശം തേടി ലാലു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിനു കത്ത് നല്‍കിയെങ്കിലും നിരസിക്കപ്പെടുകയായിരുന്നു.


തന്റെ അനാരോഗ്യവും മക്കളുടെ മക്കളുടെ പഠനകാര്യവും പരിഗണിച്ചു ഡല്‍ഹിയിലെ സര്‍ക്കാര്‍ വസതിയില്‍ തുടരാന്‍ അനുവദിക്കണമെന്നായിരുന്നു ലാലുവിന്റെ ആവശ്യം.

എന്നാല്‍, ഒഴിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരേ ലാലു നിയമ നടപടി സ്വീകരിക്കാനൊരുങ്ങുന്നതായും സൂചനയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.