കാഷ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്നു സൈനികരും നാലു തീവ്രവാദികളും മൂന്നു ഗ്രാമവാസികളും കൊല്ലപ്പെട്ടു
കാഷ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്നു സൈനികരും നാലു തീവ്രവാദികളും മൂന്നു ഗ്രാമവാസികളും കൊല്ലപ്പെട്ടു
Friday, November 28, 2014 12:27 AM IST
ജമ്മു/ന്യൂഡല്‍ഹി: ജമ്മു കാഷ്മീരില്‍ ആക്രമണത്തിനെത്തിയ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്നു സൈനികരും നാലു തീവ്രവാദികളും മൂന്നു പൌരന്മാരും ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു. ജമ്മു ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിക്കു സമീപം ആര്‍ണിയ യിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ജമ്മു മേഖലയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്താനിരിക്കേയാണു ആക്രമണം. രജൌറി ജില്ലയില്‍ നിയന്ത്രണരേഖയ്ക്കു സമീപം തീവ്രവാദികളുടെ നുഴഞ്ഞുകയറ്റശ്രമം തകര്‍ത്ത സൈ ന്യം ഒരു തീവ്രവാദിയെ പിടികൂടി.

സൈനികവേഷത്തിലെത്തിയ തീവ്രവാദികളാണു ആര്‍ണിയ സെക്ടറില്‍ രണ്ടു സൈനിക ബങ്കറുകള്‍ക്കു നേരേ ഇന്നലെ രാവിലെ ആക്രമണം നടത്തിയത്. പിന്‍ഡി ഖട്ടര്‍ ബെല്‍ട്ടില്‍ സൈന്യത്തിന്റെ ഒഴിഞ്ഞ ബങ്കറിലാണു തീവ്രവാദികള്‍ താവളമടിച്ചതെന്നു സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി. തീവ്രവാദികളുടെ ആക്രമണത്തെത്തുടര്‍ന്നു സൈന്യവും ബിഎസ്എഫും പോലീസും തീവ്രവാദികളുടെ താവളം വളഞ്ഞു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണു മൂന്നു സൈനികരും നാലു തീവ്രവാദികളും മൂന്നു പൌരന്മാരും കൊല്ലപ്പെട്ടത്. രണ്ടു പേര്‍ക്കു പരിക്കേറ്റു. തീവ്രവാദികള്‍ ഉപയോഗിച്ചുവെന്നു കരുതുന്ന കാറും സംഭവസ്ഥലത്തുനിന്നു പിടിച്ചെടുത്തിട്ടുണ്ട്.


നേപ്പാളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫും സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു അതിര്‍ത്തിയില്‍ ഏറ്റുമുട്ടലുണ്ടായത്.

രജൌറി സെക്ടറില്‍ ഇന്നലെ രാവിലെയാണു തീവ്രവാദിയുടെ നുഴഞ്ഞുകയറ്റശ്രമം സൈന്യം തകര്‍ത്തത്. അബ്ദുള്‍ ഖയാമി എന്ന തീവ്രവാദിയെ സൈന്യം പിടികൂടി. ഒരു എകെ 47 റൈഫിളും പാക് നിര്‍മിത പിസ്റളും 8100 രൂപയുടെ പാക് കറന്‍സിയും പിടിച്ചെടുത്തു.

തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായ ആര്‍ണിയയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ ഉധംപുര്‍ ജില്ലയിലാണ് ഇന്നു 2.30നു മോദി തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുക. തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു നഗരം, ഉധംപുര്‍, പൂഞ്ച് മേഖലകളില്‍ ബിഎസ്എഫ് സുരക്ഷ ശക്തമാക്കി. കാഷ്മീരിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ തീവ്രവാദികള്‍ ശ്രമിക്കുന്നുണ്െടന്നും സൈന്യം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ച നടന്ന ഒന്നാംഘട്ടം തെരഞ്ഞെടുപ്പില്‍ കാഷ്മീരില്‍ എഴുപതു ശതമാനം പോളിംഗുണ്ടാ യിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.