മറാത്ത സംവരണം: ബോംബെ ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനാവില്ലെന്നു സുപ്രീംകോടതി
മറാത്ത സംവരണം: ബോംബെ ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനാവില്ലെന്നു സുപ്രീംകോടതി
Friday, December 19, 2014 12:32 AM IST
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ മറാത്ത സമുദായത്തിനു സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 16 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ തീരുമാനം സ്റേ ചെയ്ത ബോംബെ ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനാവില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി.

ബോംബെ ഹൈക്കോടതിയുടേത് ഇടക്കാല ഉത്തരവു മാത്രമാണെന്നു ചീഫ് ജസ്റീസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പാണു മുന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മറാത്ത വിഭാഗത്തിന് 16 ശതമാനവും മുസ്ലിം വിഭാഗത്തിന് അഞ്ചു ശതമാനവും സംവരണമേര്‍പ്പെടുത്തിയത്. ഇതോടെ മഹാരാഷ്ട്രയില്‍ മൊത്തം സംവരണം 73 ശതമാനമായി ഉയര്‍ന്നിരുന്നു.


സംവരണം 50 ശതമാനത്തില്‍ മുകളിലാകരുതെന്നു സുപ്രീംകോടതി നിര്‍ദേശമുണ്ട്. മഹാരാഷ്ട്രയിലെ പ്രബലരായ മറാത്ത വിഭാഗത്തിനു സംവരണമേര്‍പ്പെടുത്തിയതിനെതിരേ ഒരു സന്നദ്ധ സംഘടനയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.