ജിഎസ്ടിക്കായി ഭരണഘടനാ ഭേദഗതിബില്‍ അവതരിപ്പിച്ചു
Saturday, December 20, 2014 12:25 AM IST
ന്യൂഡല്‍ഹി: രാജ്യത്തു ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നതിനു പ്രാരംഭമായുള്ള ഭരണഘടനാ ഭേദഗതി ബില്‍ ഇന്നലെ ലോക്സഭയില്‍ അവതരിപ്പിച്ചു. കസ്റംസ് ഡ്യൂട്ടി ഒഴിച്ചുള്ള പരോക്ഷ നികുതികളെല്ലാം ഇനി ജിഎസ്ടിയില്‍ വരും.

ജിഎസ്ടി നടപ്പാക്കുന്നതുവഴി സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാനനഷ്ടം ആദ്യ മൂന്നു വര്‍ഷം പൂര്‍ണമായും കേന്ദ്രം നികത്തും. നാ ലാം വര്‍ഷം 75 ശതമാനവും അ ഞ്ചാം വര്‍ഷം 50 ശതമാനവും കേന്ദ്രം നല്‍കും.

ഭരണഘടനയുടെ 122-ാം ഭേദഗതി ബില്ലാണ് ഇന്നലെ അവതരിപ്പിച്ചത്. ഇതു പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പാസാക്കാനാണു താത്പര്യമെന്നു ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ വേണം പാസാക്കാന്‍. കോണ്‍ഗ്രസ് പിന്തുണച്ചാ ലേ ഇതു സാധ്യമാകൂ.


അതിനുശേഷം 15 സംസ്ഥാന നിയമസഭകളും പാസാക്കണം. തുടര്‍ന്നു ജിഎസ്ടി ബില്‍ കേന്ദ്രം പാര്‍ലമെന്റിലും സംസ്ഥാനങ്ങള്‍ നിയമസഭകളിലും പാസാക്കണം. അതിനുശേഷം ചട്ടങ്ങള്‍ രൂപപ്പെടുത്തണം. എല്ലാം 2016 ഏപ്രില്‍ ഒന്നിനു മുമ്പു തീര്‍ക്കാനാണു ഗവണ്‍മെന്റ് ആഗ്രഹിക്കുന്നത്. മറ്റു പ്രബല കക്ഷികളുടെ കൂടി പിന്തുണ ഇതിനെല്ലാം വേണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.