സാഖിര്‍ റഹ്മാന്‍ ലഖ്വിയുടടെ ജാമ്യം: ഇന്ത്യ പ്രതിഷേധിച്ചു
Saturday, December 20, 2014 12:25 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി സാഖിര്‍ റഹ്മാന്‍ ലഖ്വിക്കു ജാമ്യം അനുവദിച്ച പാക്കിസ്ഥാന്‍ കോടതിയുടെ നടപടിക്കെതിരേ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചു. ലഖ്വിക്കു ജാമ്യം അനുവദിച്ചതിനെതിരേ ലോക്സഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കി.

പാക്കിസ്ഥാന്‍ കോടതിയുടെ നടപടി രാജ്യത്തെ ഞെട്ടിച്ചെന്നു ലോക്സഭയെ അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയുടെ പ്രതിഷേധം കടുത്ത ഭാഷയില്‍ തന്നെ അറിയിച്ചതായും വ്യക്തമാക്കി.

പെഷവാറിലെ താലിബാന്‍ ആക്രമണത്തില്‍ 132 കുട്ടികള്‍ കൊല്ലപ്പെടാനിടയായതിന്റെ പശ്ചാത്തലത്തില്‍ ഭീകരതയ്ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നു പാക്കിസ്ഥാന്‍ പ്രഖ്യാപിച്ച ദിവസം തന്നെയായിരുന്നു ഭീകരവാദിക്കു മോചനം പ്രഖ്യാപിച്ചതും.

ഇതിനെതിരേ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണു ലോക്സഭയില്‍ പ്രതിഷേധത്തിനു തുടക്കമിട്ടത്.

പാക് കോടതിയുടെ നടപടിക്കു പ്രധാനമന്ത്രി നവാസ് ഷരീഫ് എന്തു വിശദീകരണമാണു നല്‍കിയതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയെ അറിയിക്കണമെന്നു ഖാര്‍ഗെ ആവശ്യപ്പെട്ടു. തുടര്‍ന്നു സഭ ഒന്നടങ്കം പാക് കോടതിയുടെ നട പടിയെ അപലപിച്ചു. പാര്‍ലമെന്റ് ഇതിനെതിരേ പ്രമേയം പാസാക്കണമെന്ന ആവശ്യം സര്‍ക്കാരും സ്പീക്കര്‍ സുമിത്ര മഹാജനും അംഗീകരിച്ചു. ഇതിനു പിന്നാലെയാണു പ്രധാനമന്ത്രി സഭയിലെത്തി സര്‍ക്കാരിന്റെ നിലപാട് വിശദീകരിച്ചത്.


അംഗങ്ങളുടെ വികാരം കണക്കിലെടുത്തുള്ളതാകും സര്‍ക്കാരിന്റെ ഇനിയുള്ള നടപടിയെന്നും തിങ്കളാഴ്ച വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സഭയെ ഇത് അറിയിക്കുമെന്നും പ്രധാനമന്ത്രി പറ ഞ്ഞു.

ഇതിനുശേഷം പ്രസ്താവന നടത്തിയ സുഷമ സ്വരാജ്, മതിയായ തെളിവുണ്ടായിരുന്നില്ലെന്ന പാക്കിസ്ഥാന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇന്ത്യ ആവശ്യമായ തെളിവുകള്‍ കൈമാറിയതാണെന്നും വ്യക്തമാക്കി. ഭീകരവാദത്തിനെതിരേ യുദ്ധം നട ത്തുമെന്ന പാക്കിസ്ഥാന്റെ പ്രഖ്യാപനം ഉപാധികളോടെയോ പക്ഷപാതത്തോടെയോ ആകരുതെന്നും അവര്‍ ആവശ്യപ്പെട്ടു. ഭീകരതയ്ക്കെതിരേ പോരാടുമെന്ന നിലപാടിനു നേരേയുള്ള കൊഞ്ഞനംകുത്തലാണെന്നു വിദേശകാര്യ വ ക്താവ് സയിദ് അക്ബറുദീനും ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.