മുഖ്യമന്ത്രിസ്ഥാനാര്‍ഥിത്വം: ബിജെപിയില്‍ ഭിന്നതയില്ലെന്നു കിരണ്‍ ബേദി
മുഖ്യമന്ത്രിസ്ഥാനാര്‍ഥിത്വം:  ബിജെപിയില്‍ ഭിന്നതയില്ലെന്നു കിരണ്‍ ബേദി
Sunday, January 25, 2015 12:28 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയതിനെ ചൊല്ലി ഡല്‍ഹി ബിജെപിക്കുള്ളില്‍ കലാപങ്ങളൊന്നുമില്ലെന്നു കിരണ്‍ ബേദി. പാര്‍ട്ടിയില്‍ പുതുതായെത്തിയ കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അസ്വാരസ്യങ്ങളുണ്െടന്ന വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു അവര്‍. അവസരവാദികളെന്നു വിമര്‍ശിക്കുന്നവരോടു പ്രതികരിക്കാനില്ലെന്ന പറഞ്ഞ കിരണ്‍ ബേദി ഏതാനും ദിവസം മുന്‍പ് ബിജെപിയില്‍ ചേര്‍ന്നയാളെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തിക്കാട്ടിയതില്‍ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്െടന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞു. നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും മികച്ച പിന്തുണ ലഭിക്കുന്നുണ്െടന്നും കിരണ്‍ ബേദി പറഞ്ഞു.

അരവിന്ദ് കേജ്രിവാളിനെക്കുറിച്ചും ആം ആദ്മി പാര്‍ട്ടിയെക്കുറിച്ചും ഒന്നും പറയാനില്ല. മനസാക്ഷിയുടെ വിളിയനുസരിച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്. രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷവും നേതൃത്വവും മാറി. മികച്ച ഭരണം നടപ്പാക്കുകയാണ് ലക്ഷ്യം. ഡല്‍ഹിയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയെന്ന് വനിത എന്ന നിലയില്‍ നന്നായി അറിയാം. രാജ്യതലസ്ഥാനത്തു നിന്ന് നല്ല വാര്‍ത്ത വരുമെന്ന് തന്റെയും ബിജെപിയുടേയും വിജയത്തെ സൂചിപ്പിച്ചു കൊണ്ടു ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി.


അതിനിടെ പാറ്റ്നയില്‍ ഒരു പ്രസംഗത്തിനിടെ ആ ആദ്മി പാര്‍ട്ടിയുടെ വിജത്തിനായി ഒരു ഹിന്ദി വാര്‍ത്താ ചാനല്‍ വഴി വിട്ട സഹായങ്ങള്‍ നല്‍കുന്നുണ്െടന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവന പുതിയ വിവാദത്തിനു തിരി കൊളുത്തിയിട്ടുണ്ട്. ഒരു ടിവി ചാനല്‍ ഡല്‍ഹി തെരഞ്ഞൈടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയേയും കെജ്രിവാളിനെയും വിജയിപ്പിക്കാന്‍ പ്രചാരണം നടത്തുകയാണ്. മഞ്ഞ പത്രപ്രവര്‍ത്തനത്തിന് ഇതിനേക്കാള്‍ വലിയ ഉദാഹരണം വേറെയില്ലെന്നും അമിത്ഷാ ചൂണ്ടിക്കാട്ടി.

അതേസമയം ഷായുടെ ഈ പ്രസ്താവനയെ വാര്‍ത്താ സമ്മേളനത്തിലുണ്ടായിരുന്ന ചില മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. ഒരു ചാനല്‍ മാത്രം ജനങ്ങള്‍ കാണും എന്ന് നിങ്ങള്‍ തീരുമാനിച്ചതെങ്ങനെയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചു. ജനങ്ങള്‍ ഈ ചാനല്‍ കണ്ടാലും കണ്ടില്ലെങ്കിലും താന്‍ തന്റെ അഭിപ്രായമാണ് പറഞ്ഞതെന്ന അമിത്ഷാ പറഞ്ഞു. കിരണ്‍ ബേദിയെ കടംകൊണ്ടതെന്തിനെന്നുളള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു ജീവിതത്തില്‍ കഴിവു തെളിയിച്ച ഉന്നത വ്യക്തിത്വങ്ങളെ ബിജെപിയില്‍ ഉള്‍പ്പെടുത്താറുണ്ട് എന്നാണ് അമിത് ഷാ മറുപടി പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.