ഒബാമയുടെ താജ് സന്ദര്‍ശനം മുടങ്ങിയത് കോടതിവിധി മൂലം
ഒബാമയുടെ താജ് സന്ദര്‍ശനം മുടങ്ങിയത് കോടതിവിധി മൂലം
Sunday, January 25, 2015 12:16 AM IST
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ താജ്മഹല്‍ സന്ദര്‍ശനം റദ്ദാക്കുന്നതിനു സുപ്രീംകോടതി വിധിയും യുപി സര്‍ക്കാരിന്റെ നിലപാടും കാരണമായെന്നു സംശയം.

താജ്മഹലിലേക്കുള്ള സന്ദര്‍ശകര്‍ 500 മീറ്റര്‍ അകലെ വാഹന ങ്ങള്‍ ഒഴിവാക്കി അവിടെനിന്നു വൈദ്യുതകാറില്‍ വേണം കവാട ത്തില്‍ എത്താന്‍ എന്നാണു സുപ്രീംകോടതി വിധിച്ചത്. ഇതു കര്‍ശനമായി പാലിക്കുമെന്ന നിലപാടാണ് ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ് എടുത്തത്. ബീസ്റ് താജ്മഹലിനടുത്തേക്കു പോകാന്‍ അനുവദിക്കില്ല. അല്ലെങ്കില്‍ കേന്ദ്ര ഗവണ്‍മെന്റ് സുപ്രീംകോടതിയില്‍നിന്ന് ഒഴിവ് വാങ്ങണമെന്നു യുപിയിലെ അഖിലേഷ് യാദവ് സര്‍ക്കാര്‍ നിലപാടെടുത്തു.


ബീസ്റ് എന്ന കാറിലല്ലാതെ ഒബാമ യാത്രചെയ്യാന്‍ യുഎസ് സുരക്ഷാവിഭാഗം അനുവദിക്കില്ല. സുപ്രീംകോടതിയെ സമീപിച്ച് ഒഴിവ് വാങ്ങാന്‍ സമയമില്ലാത്ത സാഹചര്യത്തിലാണ് ഒബാമയുടെ താജ് സന്ദര്‍ശനം ഒഴിവാക്കേണ്ടിവന്നതെന്നു കരുതപ്പെടുന്നു.നരേന്ദ്ര മോദി സര്‍ക്കാരിനു ചെറുതല്ലാത്ത ഒരു നയതന്ത്രജാള്യത ഇതുവഴി ഉണ്ടാക്കാനായെന്നു യുപിയിലെ സമാജ്വാദി സര്‍ക്കാരിന് ആശ്വസിക്കാം.

തന്മൂലം സൌദിഅറേബ്യയിലേക്ക് വൈസ്പ്രസിഡന്റ് ജോസഫ് ബൈഡന്‍ പോകുന്നതിനു പകരം ഒബാമതന്നെ പോകാമെന്നു വച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.