പി.ജി. ജോമോന് ഉത്തം ജീവന്‍രക്ഷാ പഥക്
പി.ജി. ജോമോന് ഉത്തം ജീവന്‍രക്ഷാ പഥക്
Monday, January 26, 2015 12:26 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: റിപ്പബ്ളിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് രാഷ്ട്രപതി പ്രഖ്യാപിച്ച ധീരതയ്ക്കുള്ള ഉത്തം ജീവന്‍ രക്ഷാപഥക് ഇത്തവണ മലയാളിയായ പി.ജി. ജോമോന്. മരണാനന്തര ബഹുമതിയായാണ് ഇന്തോ ടിബറ്റന്‍ അതിര്‍ത്തിരക്ഷാ സേനയിലെ കോണ്‍സ്റബിളായ ആലപ്പുഴ ചേന്നംപള്ളിപ്പുറം കെ.ആര്‍. പുരം പൊറ്റേച്ചിറയില്‍ ജോമോന് പുരസ്കാരം ലഭിക്കുക. 2013ല്‍ കേദാര്‍നാഥിലുണ്ടായ പ്രളയദുരന്തത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാനുള്ള ദൌത്യത്തിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് ജോമോന്‍ ഉള്‍പ്പെടെ 20 പേരാണു കൊല്ലപ്പെട്ടത്.

ജോമോനെ കൂടാതെ, അര്‍ധസൈനിക വിഭാഗത്തിനുള്ള ഏറ്റവും വലിയ ബഹുമതിയായ ജീവന്‍രക്ഷാ പഥകിനു മലയാളികളായ കെ.സി. മാത്യു, സുബിന്‍ മാത്യു, അഖില്‍ ബിജു, വി.എസ്. യദുകൃഷ്ണന്‍, ടി.എല്‍. രാഹുല്‍, പി.പി. ഷൈജു എന്നിവരും ഉള്‍പ്പെടുന്നു. സര്‍വവോത്തമം ജീവന്‍രക്ഷാ പഥക്കിനു നാലു പേരും ഉത്തം ജീവന്‍രക്ഷാ പഥകിന് 17 പേരും ജീവന്‍രക്ഷാ പഥകിനു 35 പേരും അര്‍ഹരായി. ഫലകം, സാക്ഷ്യപത്രം, കാഷ് അവാര്‍ഡ് എന്നിവയുള്‍പ്പെട്ട പുരസ്കാരം പിന്നീടു സമ്മാനിക്കും.


ഹോം ഗാര്‍ഡ് ആന്‍ഡ് സിവില്‍ ഡിഫന്‍സ് വിഭാഗത്തിനുള്ള സ്തുത്യര്‍ഹ സേവന പുരസ്കാരത്തിന് ഡല്‍ഹി ജൂണിയര്‍ ഇന്‍സ്ട്രക്ടര്‍ കെ. ചന്ദ്രശേഖരന്‍, റെയില്‍വേ മന്ത്രാലയം പാര്‍ട്ട് ടൈം സിവില്‍ ഡിഫന്‍സ് ഇന്‍സ്ട്രക്ടര്‍ ചന്ദ്രമോഹന്‍ തുടങ്ങിയവരും അര്‍ഹരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.