കോള്‍ ഇന്ത്യ ഓഹരി വിറ്റ് 22600 കോടി നേടും
Friday, January 30, 2015 12:07 AM IST
ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ പത്തുശതമാനം ഓഹരിവില്പന ഇന്നു നടത്തും. 31.58 കോടി ഓഹരികളാണു വില്‍ക്കുക. ഓഹരിയുടെ തറവില 358 രൂപയാണ്. ഇതുവഴി കുറഞ്ഞത് 22600 കോടിരൂപ കിട്ടുമെന്ന് ഗവണ്‍മെന്റ് കരുതുന്നു.

ഇന്നലെ ബിഎസ്ഇയിലെ ക്ളോ സിംഗ് വിലയേക്കാള്‍ അഞ്ചുശതമാനം കുറവാണു തറവില. കല്‍ക്കരി ഖനനത്തില്‍ കുത്തകയുള്ള ഈ കമ്പനിയില്‍ ഗവണ്‍മെന്റിന് 90 ശതമാനം ഓഹരിയുണ്ട്. അതില്‍ പത്തുശതമാനമാണ് ഇപ്പോള്‍ വില്‍ക്കുന്നത്.


2010-ല്‍ 245 രൂപ രൂപവച്ച് കോള്‍ ഇന്ത്യയുടെ ഓഹരി വിറ്റതാണ്. അന്ന് 15,000 കോടി രൂപ ലഭിച്ചു. ഇന്നത്തെ വില്പന ആ റിക്കാര്‍ഡ് മറികടന്ന് രാജ്യത്തെ ഏറ്റവും വലിയ ഓഹരിവില്‍പ്പനയാകും. എന്നാല്‍ കോള്‍ ഇന്ത്യയിലെ തൊഴിലാളിസംഘടനകള്‍ ഓഹരിവില്‍പ്പനയ്ക്കെതിരേ പണിമുടക്കുഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. ഇന്ന് യൂണിയനുകള്‍ പ്രകടനം നടത്തും. ബിജെപിയുടെ തൊഴിലാളിയൂണിയനും സമരത്തി നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.