കല്‍ക്കരിപ്പാടം: മുന്‍ കേന്ദ്രമന്ത്രിയും മന്ത്രാലയം സെക്രട്ടറിയും കുറ്റക്കാരെന്നു കോടതി
Saturday, January 31, 2015 12:29 AM IST
ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ കല്‍ക്കരി സ ഹമന്ത്രി സന്തോഷ് ബഗ്റോദിയയും മന്ത്രാലയം മുന്‍ സെക്രട്ടറി എച്ച്. സി. ഗുപ്തയും പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്നും ഒരു സ്വകാര്യ കമ്പനിയെ ഇവര്‍ വഴിവിട്ട രീതിയില്‍ സഹായിച്ചെന്നും പ്രത്യേക സിബിഐ കോടതി.

രാജ്യസഭാ എംപി വിജയ് ദര്‍ദ,മകന്‍ ദേവേന്ദ്ര ദര്‍ദ, എഎംആര്‍ അയണ്‍ ആന്‍ഡ് സ്റീല്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ മനോജ് ജയസ്വാല്‍ എന്നിവര്‍ പ്രതികളായ കേസില്‍ കൂടുതല്‍ അന്വേഷണമാവശ്യമാണെന്നു കാട്ടി സിബിഐ സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. കല്‍ക്കരി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരായ എല്‍.എസ്. ജനോതി, സെക്രട്ടറി എച്ച്.സി. ഗുപ്ത, സഹമന്ത്രി സന്തോഷ് ബഗ്റോദിയ എന്നിവര്‍ കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്നു പ്രത്യേക സിബിഐ കോടതി ജഡ്ജി ഭരത് പരാശര്‍ നിരീക്ഷിച്ചു. മഹാരാഷ്ട്രയിലെ ബന്ദേറിലെ കല്‍ക്കാരിപ്പാടം എഎംആര്‍ അയണ്‍ ആന്‍ഡ് സ്റീല്‍ പ്രൈവറ്റ് ലിമിറ്റഡിനു ലഭിക്കാനാണ് ഉദ്യോഗസ്ഥര്‍ വഴിവിട്ട രീതിയില്‍ പ്രവര്‍ത്തിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.