കേരളത്തിന് ഇത്തവണയും വട്ടപ്പൂജ്യം
കേരളത്തിന് ഇത്തവണയും വട്ടപ്പൂജ്യം
Friday, February 27, 2015 12:02 AM IST
ജിജി ലൂക്കോസ്


ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ കേരളത്തിനു കഞ്ഞി കുമ്പിളില്‍ തന്നെ. കേരളം ആവശ്യപ്പെട്ട പല സുപ്രധാന പദ്ധതികളിലും വേണ്ട തുക വകയിരുത്താന്‍ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു കന്നി ബജറ്റില്‍ തയാറായില്ല. കേരളം വര്‍ഷങ്ങളായി ഉറ്റുനോക്കുന്ന പാലക്കാട് കോച്ച് ഫാക്ടറിയെക്കുറിച്ച് ഒരു പരാമര്‍ശം പോലും ബജറ്റിലുണ്ടായില്ല. അതേസമയം, കേരളത്തില്‍ നിലവില്‍ പ്രവര്‍ത്തനം നടക്കുന്ന പാത ഇരട്ടിപ്പിക്കല്‍, മേല്‍പ്പാത, അടിപ്പാത നിര്‍മ്മാണം തുടങ്ങിയവയ്ക്ക് വേണ്ട പരിഗണന നല്‍കിയിട്ടുണ്ട്.

കഞ്ചിക്കോട് കോച്ച് ഫാക്ടറി നിര്‍മ്മിക്കുന്നതിനു സ്വകാര്യ പങ്കാളിയെ കണ്െടത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നായിരുന്നു കഴിഞ്ഞ ബജറ്റിനു ശേഷം നടന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നത്. ബജറ്റില്‍ സ്വകാര്യ പങ്കാളിയെ തീരുമാനിച്ചില്ലെന്നു മാത്രമല്ല, പങ്കാളിയാകാന്‍ താത്പര്യം അറിയിച്ച് റെയില്‍വേ മന്ത്രാലയത്തിനു കത്തു നല്‍കിയിരുന്ന പൊതുമേഖല സ്ഥാപനം സെയിലിന്റെ കാര്യമോ പദ്ധതിയെ സംബന്ധിച്ചോ ഒരു പരാമര്‍ശവും നടത്തിയിട്ടില്ല.


എന്നാല്‍, 10 ലക്ഷം രൂപ വകയിരുത്തിയിരുന്നതു മാത്രമാണ് പദ്ധതി ഉപേക്ഷിച്ചിട്ടില്ല എന്നാശ്വസിക്കാന്‍ വകയുണ്ടാക്കിയിരിക്കുന്നത്.
കേരളം നിരന്തരമായി ആവശ്യപ്പെട്ടിട്ടുള്ള ചേര്‍ത്തല വാഗണ്‍ ഫാക്ടറി, പാലക്കാട്- പൊള്ളാച്ചി, തലശേരി- മൈസൂര്‍ പാതകളുടെ നിര്‍മ്മാണവും പൂര്‍ത്തീകരണവും, തിരുവനന്തപുരം- ശബരി പാതയുടെ നിര്‍മ്മാണം, കണ്ണൂര്‍- എയര്‍പോര്‍ട്ട് റെയില്‍വേ കണക്ടിവിറ്റി, നിലമ്പൂര്‍- നഞ്ചന്‍കോട് പാത തുടങ്ങിയവ റെയില്‍വേ പരിഗണിക്കാന്‍ പോലും തയാറായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.