അടിസ്ഥാനസൌകര്യ മേഖലയില്‍ 70,000 കോടിയുടെ നിക്ഷേപംകൂടി
Sunday, March 1, 2015 12:34 AM IST
ന്യൂഡല്‍ഹി: അടിസ്ഥാനസൌകര്യ മേഖലയില്‍ 2015-16 കാലയളവില്‍ 70,000 കോടി രൂപയുടെ നിക്ഷേപം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. ഇന്നത്തെ നിലയിലുള്ള അടിസ്ഥാന സൌകര്യങ്ങള്‍ വളര്‍ച്ചാ സ്വപ്നങ്ങള്‍ക്ക് അനുസൃതമല്ലെന്നു ബജറ്റ് അവതരിപ്പിച്ചുകൊണ്ടു ധനമന്ത്രി ചൂണ്ടിക്കാട്ടി. റോഡുകള്‍ക്കുള്ള അടങ്കല്‍ 14,031 കോടി രൂപയും റെയില്‍വേയുടേത് 10,050 കോടി രൂപയും വര്‍ധിപ്പിച്ചതായി അദ്ദേഹം അറിയിച്ചു.


ഒരു ദേശീയ നിക്ഷേപ അടിസ്ഥാനസൌകര്യ നിധി രൂപീകരിക്കും. പ്രതിവര്‍ഷം 20,000 കോടി രൂപ ഇതുവഴി ലഭ്യമാക്കും. ഐആര്‍എഫ്സി, എന്‍എച്ച്ബി എന്നീ അടിസ്ഥാനസൌകര്യ വികസന ധനകാര്യ കമ്പനികള്‍ക്ക് ഈ നിധി വഴി വായ്പയോ ഓഹരിയോ ലഭ്യമാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.