ജിഎസ്ടി അടുത്തവര്‍ഷം; പ്രത്യക്ഷ നികുതി കോഡ് ഇല്ല
Sunday, March 1, 2015 12:37 AM IST
ന്യൂഡല്‍ഹി: ചരക്കുസേവന നികുതി (ഗുഡ്സ് ആന്‍ഡ് സര്‍വീസസ് ടാക്സ്-ജിഎസ്ടി) അടുത്തവര്‍ഷം ഏപ്രില്‍ ഒന്നിനു നട പ്പില്‍ വരും. പ്രത്യക്ഷ നികുതി കോഡ് ഉപേക്ഷിക്കും.
പൊതുബജറ്റ് അവതരിപ്പിച്ചുകൊണ്ടു ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി നടത്തിയ രണ്ടു സുപ്രധാന പ്രഖ്യാപനങ്ങളാണിവ.

ജിഎസ്ടി സംബന്ധിച്ചു സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ച അന്തിമഘട്ടത്തിലാണ്. സംസ്ഥാനങ്ങള്‍ക്കു വരുമാനനഷ്ടം നികത്താന്‍ 14-ാം ധനകാര്യ കമ്മീഷന്‍ ഉദാര മായ ക്രമീകരണം പ്രഖ്യാപിച്ചതു കാര്യങ്ങള്‍ എളുപ്പമാക്കും. ആദ്യ മൂന്നുവര്‍ഷം 100 ശതമാനവും നാ ലാം വര്‍ഷം 75 ശതമാനവും അഞ്ചാം വര്‍ഷം 50 ശതമാനവും നഷ്ടപരിഹാരം നല്‍കാനാണു നിര്‍ദേശം. ഇതിനു നിധി ഉണ്ടാക്കും.


ജിഎസ്ടി വരുന്നതു പ്രമാണിച്ചു സേവനനികുതി സെസുകള്‍ അടക്കം 12.36 ശതമാനം എന്നത് 14 ശതമാനമാക്കി. എക്സൈസ് ഡ്യൂട്ടിയില്‍ 12.36 ശതമാനം 12.5 ശതമാനമാക്കി മാറ്റി.

ആയിരം രൂപയില്‍ കൂടുതല്‍ വിലയുള്ള തുകല്‍ ചെരുപ്പുകള്‍ക്കു നികുതി ആറു ശതമാനമായി കുറച്ചു.

ആദായനികുതി നിയമത്തിനു പകരം കൊണ്ടുവന്ന പ്രത്യക്ഷ നികുതി കോഡ് വ്യവസായ മേഖലയുടെ എതിര്‍പ്പിന്റെ പശ്ചാത്തലത്തിലാണു പിന്‍വലിക്കുന്നത്.

നികുതിവെട്ടിപ്പു തടയാനുള്ള ജിഎഎആര്‍ (ജനറല്‍ ആന്റി അവോയിഡന്‍സ് റൂള്‍സ്) നടപ്പാക്കല്‍ രണ്ടുവര്‍ഷത്തേക്കു കൂടി നീട്ടി. ഇതും വ്യവസായ മേഖലയുടെ ആവശ്യപ്രകാരമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.