അഫ്സല്‍ ഗുരുവിന്റെ മൃതദേഹാവശിഷ്ടം കാഷ്മീരില്‍ എത്തിക്കണമെന്നു പിഡിപി
Tuesday, March 3, 2015 12:05 AM IST
ജമ്മു: പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട പ്രതി അഫ്സല്‍ ഗുരുവിന്റെ മൃതദേഹാ വശിഷ്ടങ്ങള്‍ കാഷ്മീരിലെത്തിക്കണമെന്നു ഭരണകക്ഷിയായ പിഡിപി ആവശ്യപ്പെട്ടു. ബിജെ പിയുമായി സഖ്യത്തിലേര്‍പ്പെട്ട് അധികാര ത്തിലേറിയതിനു പിറ്റേ ദിവസമാണ് പിഡിപി ഈ ആവശ്യം ഉന്നയിച്ചിരി ക്കുന്നത്. പിഡിപിയിലെ എട്ട് എംഎല്‍എമാര്‍ ഈ ആവശ്യമുന്നയിച്ച് കേന്ദ്രസര്‍ക്കാരിനു കത്തയച്ചു കഴിഞ്ഞു.

പാര്‍ലമെന്റ് ആക്രമണക്കേ സില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അഫ്സല്‍ ഗുരുവിനെ 2013 ഫെബ്രുവരി ഒമ്പതിനാണ് തിഹാര്‍ ജയിലില്‍ തൂക്കിലേറ്റിയത്. മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്കിയിരുന്നില്ല. പിഡിപിയുടെ ആവശ്യത്തോട് എന്‍ഡിഎ സര്‍ക്കാര്‍പ്രതികരിച്ചിട്ടില്ല.


മൃതദേഹം കാഷ്മീരിലെത്തിക്കണമെന്ന് അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതു മുതല്‍ പിഡിപി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അത് അന്നത്തെ യുപിഎ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. കാഷ്മീരില്‍ ബിജെപിയുമായി സഖ്യമുള്ള സാഹചര്യത്തിലാണു വീണ്ടും അതേ ആവശ്യവുമായി പിഡിപി രംഗത്തെത്തിയത്. അഫ്സല്‍ ഗുരുവിന്റെ മൃതദേഹാവശിഷ്ടം കാഷ്മീലെത്തിക്കുമെന്നതു പിഡിപിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നായിരുന്നു.

അഫ്സല്‍ ഗുരുവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കാഷ്മീരിലെത്തിക്കുന്നതു ജനരോഷമുണ്ടാക്കുമെന്നും അതു രാജ്യനിന്ദയാകുമെന്നും നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ള പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.