കാര്‍ത്തികേയന്റെ നില മെച്ചപ്പെടുന്നു
കാര്‍ത്തികേയന്റെ നില മെച്ചപ്പെടുന്നു
Friday, March 6, 2015 11:57 PM IST
ബംഗളൂരു: കരളിലെ അര്‍ബുദബാധയെത്തുടര്‍ന്നു ബംഗളൂരുവിലെ എച്ച്സിജി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സ്പെഷാലിറ്റി സെന്റര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ ആരോഗ്യനില മെച്ചപ്പെടുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇന്നലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലിനാണ് ആശുപത്രി അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില വിലയിരുത്തിയ ശേഷം സൈബര്‍ നൈഫ് റോബോട്ടിക് റേഡിയോ തെറാപ്പി തുടരുന്ന കാര്യം തീരുമാനിക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററിലാണ് കാര്‍ത്തികേയന്‍.

കഴിഞ്ഞ ദിവസം അദ്ദേഹത്തെ രണ്ടാംവട്ട റേഡിയേഷന്‍ തെറാപ്പിക്കു വിധേയനാക്കിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ ആദ്യത്തെ തവണ തെറാപ്പിക്കു വിധേയനാക്കിയത്.


എന്നാല്‍, കരളിലെ അമോണിയയുടെ നില ഉയര്‍ന്നതിനെത്തുടര്‍ന്നു തെറാപ്പി തുടരാനായിരുന്നില്ല. ഇതോടെ ഡയാലിസിസ് നല്കിയിരുന്നു.

ആരോഗ്യനിലയില്‍ നേരിയ പുരോഗതി കണ്ടതിനെത്തുടര്‍ന്നാണു വീണ്ടും റേഡിയോ തെറാപ്പി നട ത്തിയത്. അഞ്ചു ദിവസമാണു തെറാപ്പി നിശ്ചയിച്ചിരുന്നത്. റേഡിയേഷന്‍ ഓങ്കോളജി കണ്‍സള്‍ട്ടന്റ് ഡോ.പി.എസ്. ശ്രീധറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണു ചികി ത്സി ക്കുന്നത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. ബാബു. എ.പി. അനില്‍കുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ്, കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസങ്ങളിലായി ബംഗളൂരുവിലെത്തി കാര്‍ത്തികേയനെ ആശുപത്രിയില്‍ സന്ദര്‍ശി ച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.