പൈലറ്റുമാര്‍ക്കു മനോനില പരിശോധന നടത്തും
Tuesday, March 31, 2015 12:37 AM IST
ന്യൂഡല്‍ഹി: ഇന്ത്യയിലും വിമാനപൈലറ്റുമാര്‍ക്ക് ഇനി മനോനില പരിശോധന. ജര്‍മന്‍ വിമാനം സഹ പൈലറ്റ് മനഃപൂര്‍വം തകര്‍ത്ത സംഭവത്തെ തുടര്‍ന്നാണിത്. ഇന്ത്യയില്‍ ഒന്‍പതു സിവില്‍ വ്യോമയാന കമ്പനികളിലായി മുപ്പതിനായിരത്തിലേറെ പൈലറ്റുമാര്‍ ജോലിചെയ്യുന്നുണ്ട്. ഇവരെ ജോലിക്കെടുക്കുമ്പോള്‍ മനോനില സംബ ന്ധിച്ചു പരിശോധന നടത്തും. പ ക്ഷേ, പിന്നീട് പരിശോധന ഇല്ല. എന്നാല്‍, ആറു മാസം വീതം ശാരീരികക്ഷമതാ പരിശോധന ഉണ്ട്.


ലുഫ്താന്‍സയുടെ ഉപകമ്പനിയായ ജര്‍മന്‍ വിംഗ്സിന്റെ വിമാനം തകര്‍ത്തു 150 പേരെ കൊന്ന സഹ പൈലറ്റ് വിഷാദരോഗിയായിരുന്നെന്ന് അറിവായ സംഭവമാണ് ഇത്തരമൊരു നീക്കത്തിനു കാരണം.

മനോനില പരിശോധന നിര്‍ബന്ധമാക്കുന്ന കാര്യം ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നു വ്യോമഗതാഗത സഹമന്ത്രി മഹേ ഷ് ശര്‍മ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.