നേതാജിയെക്കുറിച്ചുള്ള രഹസ്യരേഖകള്‍ പുറത്തുവിടണമെന്നു ഹൂഡ
Saturday, April 18, 2015 12:18 AM IST
കോല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്നും അതിലൂടെ അദ്ദേഹത്തിന്റെ തിരോധാനത്തെക്കുറിച്ചുള്ള വസ്തുത ജനങ്ങള്‍ അറിയേണ്ടിയിരിക്കുന്നെന്നും കോണ്‍ഗ്രസ് എംപി ദീപേന്ദര്‍ സിംഗ് ഹൂഡ. സമീപകാലംവരെ നേതാജിയുടെ കുടുംബം ഒന്നടങ്കം സര്‍ക്കാരിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നെന്ന വാര്‍ ത്ത വന്നതിന്റെ പശ്ചാത്തലത്തിലാണു ദീപേന്ദര്‍ സിംഗ് ഹൂഡയുടെ പ്രതികരണം. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട രേഖകള്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ജവഹര്‍ലാല്‍ നെഹ്റുവും സുഭാഷ് ചന്ദ്രബോസും ശത്രുതയിലായിരുന്നെന്ന വാര്‍ത്തയില്‍ കഴമ്പില്ല. അങ്ങനെയായിരുന്നെങ്കില്‍ ഐഎന്‍എ റെജിമെന്റിന് നെഹ്റു, ഗാന്ധി, മൌലാന ആസാദ് എന്നീ പേരുകള്‍ നേതാജി നല്കില്ലായിരുന്നു എന്നും ഹൂഡ പറഞ്ഞു.

നേതാജിയുടെ പേരില്‍ ഇന്ത്യന്‍ ആര്‍മിയില്‍ രണ്ട് റെജിമെന്റ് രൂപീകരിക്കാന്‍ പ്രൈവറ്റ് മെമ്പര്‍ ബില്‍ പാല്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും റോത്തക്ക് എംപിയായ ഹൂഡ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.