നിയമന അഴിമതി: ഗവര്‍ണര്‍ക്കെതിരേയുള്ള എഫ്ഐആര്‍ സ്റേ ചെയ്തു
Saturday, April 18, 2015 12:22 AM IST
ജബല്‍പുര്‍: നിയമന അഴിമതിക്കേസില്‍ മധ്യപ്രദേശ് ഗവര്‍ണര്‍ റാം നരേഷ് യാദവിനെതിരേ പ്രത്യേകദൌത്യസംഘം സമര്‍പ്പിച്ച പ്രഥമവിവര റിപ്പോര്‍ട്ട് മധ്യപ്രദേശ് ഹൈക്കോടതി സ്റേചെയ്തു. അന്തിമ ഉത്തരവു വരെ സ്റേ ബാധകമായിരിക്കുമെന്നും ചീഫ് ജസ്റീസ് എ.എം. ഖാന്‍ വാലികര്‍, ജസ്റീസ് റോഹിത് ആര്യ എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.

മധ്യപ്രദേശ് പ്രഫഷണല്‍ എക്സാമിനേഷന്‍ ബോര്‍ഡ് (എംപിപിഇബി) നടത്തിയ ഫോറസ്റ്ഗാര്‍ഡ് പ്രവേശന പരീക്ഷയിലെ ക്രമക്കേടില്‍ പങ്കുണ്െടന്നു ചൂണ്ടിക്കാട്ടിയാണു പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിനെതിരേ ഗവര്‍ണര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഗവര്‍ണര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാനുള്ള നടപടി ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നിയമയുദ്ധം. ഗവര്‍ണര്‍ പദവിയുടെ സംരക്ഷണം രാം നരേഷ് യാദവിനുണ്െടന്നായിരുന്നു ഹര്‍ജിക്കാരനുവേണ്ടി അഭിഭാഷകസംഘം വാദിച്ചത്. കേസ് രജിസ്റര്‍ ചെയ്തുവെന്നതിനാല്‍ ക്രിമിനല്‍ നടപടിക്രമം ആരംഭിച്ചുവെന്നു കരുതാനാവില്ലെന്നായിരുന്നു പ്രത്യേകദൌത്യസംഘത്തിന്റെ നിലപാട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.