പിടിച്ചത് ആന്ധ്രയില്‍നിന്നെന്നു രൂപേഷ്
പിടിച്ചത് ആന്ധ്രയില്‍നിന്നെന്നു രൂപേഷ്
Wednesday, May 6, 2015 11:08 PM IST
കോയമ്പത്തൂര്‍: തമിഴ്നാട്- ആന്ധ്ര നക്സല്‍വിരുദ്ധ സേനകള്‍ സംയുക്ത നീക്കത്തിലൂടെ പിടികൂടിയ മലയാളി മാവോയിസ്റ് നേതാവ് രൂപേഷിനെയും കൂട്ടാളികളെയും കോടതിയില്‍ ഹാജരാക്കി ജുഡീഷല്‍ കസ്റഡിയിലേക്കു റിമാന്‍ഡ് ചെയ്തു. രൂപേഷിനും ഭാര്യ ഷൈനയ്ക്കുമൊപ്പം മലയാളിയായ അനൂപ്, തമിഴ്നാട് സ്വദേശി കണ്ണന്‍, വീരമണി എന്ന ഈശ്വര്‍ എന്നിവരെയാണു ജൂണ്‍ മൂന്നുവരെ കോയമ്പത്തൂര്‍ കോ ടതി റിമാന്‍ഡ് ചെയ്തത്.

ചികിത്സ ആവശ്യപ്പെട്ട ഷൈനയ്ക്കു ജയിലില്‍ അതിനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ കോടതി നിര്‍ദേശിച്ചു. പ്രതികളെ കൂടുതല്‍ ചോദ്യംചെയ്യാന്‍ കസ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷ ഇന്നു ക്യൂ ബ്രാഞ്ച് പോലീസ് കോടതിയില്‍ സമര്‍പ്പിക്കും. തമിഴ്നാട് പിയുസിഎല്‍ നേതാക്കള്‍ പ്രതികള്‍ക്കുവേണ്ടി ഇന്നു ജാമ്യഹര്‍ജിയും സമര്‍പ്പിക്കും.

രൂപേഷിനെയും കൂട്ടരെയും ചോദ്യംചെയ്യാന്‍ പാലക്കാട് എസ്പിയും ആഭ്യന്തര സുരക്ഷാവിഭാഗം ഡിവൈഎസ്പിയും കോയമ്പത്തൂരില്‍ എത്തിയിരുന്നെങ്കിലും ക്യൂബ്രാഞ്ച് പോലീസ് കോടതിനടപടികളിലേക്കു നീങ്ങുകയായിരുന്നു. ആന്ധ്രയില്‍നിന്നാണ് തങ്ങളെ പോലീസ് തട്ടിക്കൊണ്ടുവന്നതെ ന്നു രൂപേഷ് പ്രതികരിച്ചു. തിങ്കളാഴ്ച വൈകുന്നേരം കോയമ്പത്തൂര്‍ കരുമത്താംപട്ടിയില്‍നിന്നു പിടികൂടിയെന്ന പോലീസ് റിപ്പോര്‍ട്ടിനു വിരുദ്ധമാണു രൂപേഷിന്റെ പ്രതികരണം. കോടതിയിലേക്കു കൊണ്ടുപോകുംവഴിയാണ് രൂപേഷ് മാധ്യമപ്രവര്‍ത്തകരോട് ഇങ്ങനെ പറഞ്ഞത്.


ആന്ധ്രയില്‍നിന്നു പിടികൂടിയ തങ്ങളെ തമിഴ്നാട്ടില്‍ കൊണ്ടുവന്നു വധിക്കാനായിരുന്നു പദ്ധതിയെന്നും രൂപേഷ് ആരോപിച്ചു. ചികിത്സാര്‍ഥം ആന്ധ്രയിലെ നഗ രത്തിലെത്തിയ തങ്ങള്‍ അവിചാരിതമായാണ് ആന്ധ്ര നക്സല്‍ വിരുദ്ധ സ്ക്വാഡിന്റെ പിടിയിലായതെന്നും അന്നുമുതല്‍ തുടര്‍ന്ന നിരാഹാരത്തിനുശേഷമാണ് കോടതിയില്‍ ഹാജരാക്കാന്‍ തയാറായതെന്നും രൂപേഷ് പറഞ്ഞു.പശ്ചിമഘട്ടത്തി ലെ പോരാട്ടം അവസാനിക്കില്ലെന്നും അടിച്ചമര്‍ത്താനാകില്ലെന്നും ഷൈന പ്രതികരിച്ചു. മുദ്രാവാക്യം മുഴക്കിയാണ് അഞ്ചുപേരും സ്റേഷനില്‍നിന്നു പുറത്തിറങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.