കൊടുംചൂട്: മരണം 344 ആയി
Monday, May 25, 2015 12:15 AM IST
ഹൈദരാബാദ്: വടക്കേ ഇന്ത്യയും ആന്ധ്രപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളും ഉഷ്ണക്കാറ്റില്‍ ചുട്ടുപൊള്ളുന്നു. ആന്ധ്രയിലും തെലുങ്കാനയിലും മാത്രം ഇന്നലെ ഉഷ്ണക്കാറ്റില്‍ 135 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കൊടുംചൂടില്‍ മരിച്ചവരുടെ എണ്ണം 344 ആയി. ഉഷ്ണക്കാറ്റ് രണ്ടു ദിവസംകൂടി തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

സൂര്യാഘാതവും ഉഷ്ണക്കാറ്റും മൂലം ഇന്നലെ ആന്ധ്രയില്‍ 84 പേരും തെലുങ്കാനയില്‍ 60 പേരും മരിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലെ ഊട്ടിയെന്നറിയപ്പെടുന്ന മസൂറിയില്‍ ഇന്നലത്തെ താപനില 36 ഡിഗ്രി സെല്‍ഷസ് ആയിരുന്നു.


ആന്ധ്രയിലെ പ്രകാശം ജില്ലയില്‍ മാത്രം മരിച്ചത് 40 പേരാണ്. വഴിയോരത്തും മറ്റും കിടന്നുറങ്ങുന്നവരാണ് ഉഷ്ണക്കാറ്റിനിരയായി മരിച്ചവരിലേറെയും. തെലുങ്കാനയിലെ ഖമ്മമിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത്-48 ഡിഗ്രി സെല്‍ഷസ്. ഉത്തരേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് അലാഹാബാദിലാണ്- 47 ഡിഗ്രി. ഡല്‍ഹിയും ചുട്ടുപൊള്ളുകയാണ്. 45 ഡിഗ്രിയാണ് തലസ്ഥാനത്തു രേഖപ്പെടുത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.