ബോഫോഴ്സ് ഇടപാടില്‍ അഴിമതിയില്ലെന്നു രാഷ്ട്രപതി
ബോഫോഴ്സ് ഇടപാടില്‍ അഴിമതിയില്ലെന്നു രാഷ്ട്രപതി
Wednesday, May 27, 2015 12:04 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ബോഫോഴ്സ് ആയുധ ഇടപാടില്‍ അഴിമതിയില്ലെന്നു മുന്‍ പ്രതിരോധമന്ത്രി കൂടിയായിരുന്ന രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. ബോഫോഴ്സ് ഇടപാടില്‍ അഴിമതിയെന്നു മാധ്യമങ്ങള്‍ മാത്രമാണ് ആരോപിച്ചത്. ഇന്ത്യയിലെ ഒരു കോടതിയും ഇതു സംബന്ധിച്ചു കുറ്റം വിധിച്ചിട്ടില്ലെന്നു രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

അടുത്തയാഴ്ച നടത്തുന്ന സ്വീഡന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി സ്വീഡിഷ് പത്രമായ ഡാഗന്‍സ് നൈഹട്ടറിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് പീറ്റര്‍ വോളോഡര്‍സ്കിക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണു രാഷ്ട്രപതി ഇതു സംബന്ധിച്ചു വിശദീകരിച്ചത്. കേസില്‍ മാധ്യമവിചാരണ മാത്രമാണു നടന്നത്. ആയുധ ഇടപാടില്‍ അഴിമതി ഉണ്ടായിരുന്നെന്നു രാജ്യത്തെ ഒരു കോടതിയിലും തെളിയിക്കപ്പെട്ടിട്ടില്ല. ബോഫോഴ്സ് ഇടപാടിനുശേഷം ഏറെക്കാലം പ്രതിരോധവകുപ്പിന്റെ ചുമതല വഹിച്ച മന്ത്രിയായിരുന്നു താന്‍. തന്റെ കീഴിലുണ്ടായിരുന്ന സൈനിക മേധാവിമാരെല്ലാംതന്നെ ബോഫോഴ്സ് തോക്കുകള്‍ ഏറെ മെച്ചപ്പെട്ടതാണെന്നാ ണു അഭിപ്രായപ്പെട്ടിരുന്നത്. ഇന്ത്യന്‍ സൈന്യത്തില്‍ ഇപ്പോഴും ഈ തോക്കുകള്‍ ഉപയോഗിക്കുന്നുണ്െടന്നും രാഷ്ട്രപതി പറഞ്ഞു.

ബോഫോഴ്സ് ആയുധ ഇടപാട് അഴിമതിയാണെന്ന തരത്തില്‍ മാധ്യമങ്ങള്‍ അപവാദപ്രചാരണം നടത്തുകയായിരുന്നോ എന്ന ചോദ്യത്തിന് അതു തനിക്കറിയില്ലെന്നായിരുന്നു രാഷ്ട്രപതിയുടെ മറുപടി. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് അഴിമതിയാരോപണങ്ങള്‍ ഉയര്‍ത്തിയതു മാധ്യമങ്ങളാണെങ്കിലും ഇതുവരെ ഒരു കോടതിയിലും തെളിയിക്കപ്പെട്ടിട്ടില്ലെന്നു പ്രണാബ് മുഖര്‍ജി പറഞ്ഞു.


ബോഫോഴ്സ് തോക്കുകള്‍ ഏറെ ഗുണനിലവാരം പുലര്‍ത്തുന്നവയാണെന്നു കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ഇന്നലെ പറഞ്ഞു. എന്നാല്‍, ഇതു സംബന്ധിച്ച രാഷ്ട്രപതിയുടെ പ്രസ്താവനകളോടു പ്രതികരിക്കാന്‍ പ്രതിരോധ മന്ത്രി തയാറായില്ല. ബോഫോഴ്സ് തോക്കുകള്‍ മെച്ചപ്പെട്ടവയാണെ ന്നു മാത്രമേ തനിക്കു പറയാന്‍ കഴിയൂ. രാഷ്ട്രപതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടു തനിക്കൊന്നും പറയാന്‍ കഴിയില്ലെന്നും പരീക്കര്‍ വ്യക്തമാക്കി. 1986 മാര്‍ച്ച് 24നാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ ബോഫോഴ്സ് ആയുധ ഇടപാടു നടന്നത്. 1,437 കോടി രൂപയുടെ ഇടപാടില്‍ രാജീവ് ഗാന്ധിയുടെ സുഹൃത്തും ഇറ്റാലിയന്‍ വ്യാപാര ഇടനിലക്കാരനുമായ ഒട്ടാവിയോ ക്വട്രോച്ചി ബന്ധപ്പെട്ടിട്ടുണ്െടന്നും ഇടപാടില്‍ 64 കോടി രൂപയുടെ കൈക്കൂലി ഉണ്െടന്നുമായിരുന്നു ആരോപ ണം. സ്വീഡിഷ് റേഡിയോ ആണ് ഇടപാടില്‍ അഴിമതിയുണ്െട ന്നു റിപ്പോര്‍ട്ട് ചെയ്ത്. ആരോപ ണങ്ങള്‍ക്കു ശേഷം 1989ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയത്തിലേക്കു നയിച്ച വിധിയെഴുത്താണുണ്ടായത്. എന്നാല്‍, കാര്‍ഗില്‍ യുദ്ധവേളയില്‍ ഉള്‍പ്പെടെ ഇന്ത്യന്‍ സൈന്യത്തിന്റെ നിര്‍ണായക ആയുധബലമായിരുന്നു ബോഫോഴ്സ് തോ ക്കുകള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.