സതീഷ് റെഡ്ഡി ശാസ്ത്രീയ ഉപദേഷ്ടാവ്, ക്രിസ്റഫര്‍ ഡിആര്‍ഡിഒ മേധാവി
സതീഷ് റെഡ്ഡി ശാസ്ത്രീയ ഉപദേഷ്ടാവ്, ക്രിസ്റഫര്‍ ഡിആര്‍ഡിഒ മേധാവി
Saturday, May 30, 2015 12:16 AM IST
ന്യൂഡല്‍ഹി: പ്രതിരോധമന്ത്രിയുടെ ശാസ്ത്രീയ ഉപദേഷ്ടാവായി ഡോ.ജി. സതീഷ് റെഡ്ഡിയെ നിയമിച്ചു. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ)യുടെ ഡയറക്ടര്‍ ജനറലായി ഡോ.എസ്.ക്രിസ്റഫറും നിയമിതനായി. രണ്ടുവര്‍ഷമാണ് ഇരുവര്‍ക്കും കാലാവധി. 1985 മുതല്‍ ഡിആര്‍ഡിഒയിലുള്ള റെഡ്ഡി മധ്യദൂര വ്യോമ മിസൈല്‍ (എംആര്‍എസ്എഎം) പ്രോഗ്രാമിന്റെ ഡയറക്ടറായിരുന്നു. നിരവധി മിസൈല്‍ വികസന പരിപാടികളില്‍ അദ്ദേഹം പങ്കാളിയായിരുന്നു. ഏവിയോണിക് സാങ്കേതികവിദ്യയുടെ കാര്യത്തില്‍ വിലപ്പെട്ട സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്റെ ഹോമി ജെ.ഭാഭാ അവാര്‍ഡ്, ഡിആര്‍ഡിഒയുടെ യംഗ് സയന്റിസ്റ് അവാര്‍ഡ്, അഗ്നി അവാര്‍ഡ് തുടങ്ങിയവ ഡോ.റെഡ്ഡിക്ക് ലഭിച്ചിട്ടുണ്ട്.

തമിഴ്നാട് സ്വദേശിയായ ഡോ. ക്രിസ്റഫര്‍, മൈക്രോവേവ് ആന്റിന ഡിസൈനിംഗില്‍ ഡോക്ടറേറ്റ് എടുത്തിട്ടുണ്ട്. ഇലക്ട്രോണിക്സ് ആന്‍ഡ് റഡാര്‍ ഡവലപ്മെന്റ് എസ്റാബ്ളിഷ്മെന്റി(എല്‍ആര്‍ഡിഇ)ല്‍ ശാസ്ത്രജ്ഞനായി ചേര്‍ന്നു. പിന്നീട് ചെറു യുദ്ധവിമാനങ്ങളുടെ വികസന വിഭാഗത്തിലായിരുന്നു.


വ്യോമ പ്രതിരോധത്തില്‍ നിര്‍ണായകമായ എയര്‍ബോണ്‍ ഏര്‍ളി വാണിംഗ് ആന്‍ഡ് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 2012 മുതല്‍ ഡിസ്റിംഗ്യൂഷ്ഡ് സയന്റിസ്റ് പദവിയുണ്ട്. നാഷണല്‍ അക്കാദമി ഓഫ് എന്‍ജിനിയേഴ്സ്, എയ്റോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ തുടങ്ങിയവയുടെ ഫെലോ ആണ്.

കഴിഞ്ഞ ജനുവരി 31-ന് അവിനാഷ് ചന്ദര്‍ നീക്കംചെയ്യപ്പെട്ടപ്പോള്‍ ഒഴിവായതാണ് ഇപ്പോള്‍ നികത്തിയിരിക്കുന്ന രണ്ടു പദവികളും. ചന്ദര്‍ ഡിആര്‍ഡിഒ മേധാവിയും ശാസ്ത്ര ഉപദേഷ്ടാവുമായിരുന്നു. ചന്ദറിനെ മാറ്റിയതിനു കാരണം വിശദീകരിച്ചിട്ടില്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.