ബോഫോഴ്സ് പരാമര്‍ശം: രാഷ്ട്രപതിക്കു പിന്തുണയുമായി കോണ്‍ഗ്രസ്
ബോഫോഴ്സ് പരാമര്‍ശം: രാഷ്ട്രപതിക്കു പിന്തുണയുമായി കോണ്‍ഗ്രസ്
Saturday, May 30, 2015 12:15 AM IST
ഹൈദരാബാദ്: രാജീവ്ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്താനുണ്ടാക്കിയ ആരോപണമാണു ബോഫോഴ്സ് അഴിമതിയെന്ന രാഷ്ട്രപതിയുടെ പരാമര്‍ശത്തിനു പിന്തുണയുമായി കോണ്‍ഗ്രസ്. ഞായറാഴ്ച ആരംഭിക്കുന്ന സ്വീഡന്‍ സന്ദര്‍ശനത്തിനു മുമ്പായി സ്വീഡിഷ് പത്രത്തിനു നല്കിയ അഭിമുഖത്തിലാണ് ബോഫോഴ്സ് വിവാദം അഴിമതിയല്ല, മാധ്യമ വിചാരണയായിരുന്നെന്നു രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പറഞ്ഞത്.

30 വര്‍ഷമായി കോണ്‍ഗ്രസ് പറയുന്ന കാര്യമാണു രാഷ്ട്രപതി പറഞ്ഞതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. രാജീവ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപിയും ചില പ്രാദേശിക പാര്‍ട്ടികളും നടത്തിയ ശ്രമത്തിന്റെ ഭാഗമാണു ബോഫോഴ്സ് വിവാദം. രാജീവിന്റെ ഭരണകാലത്തു കുറ്റങ്ങളൊന്നും കണ്ടുപിടിക്കാന്‍ സാധിക്കാതിരുന്ന പ്രതിപക്ഷം അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ കെട്ടിച്ചമച്ച കഥയായിരുന്നു ഇതെന്നും രാജ്യസഭാ പ്രതിപക്ഷ നേതാവായ ഗുലാം നബി ആസാദ് പറഞ്ഞു.


1980ല്‍ സ്വീഡനില്‍നിന്ന് ബോഫോഴ്സ് പീരങ്കി വാങ്ങിയതു സംബന്ധിച്ച അഴിമതി വിവാദം 1989ലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിനു വരെ കാരണമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.