ഭീകരാക്രമണം: മക്കള്‍ക്കു ജോലി നല്‍കണമെന്നു മരിച്ച എസ്പിയുടെ ഭാര്യ
Wednesday, July 29, 2015 12:12 AM IST
കപൂര്‍ത്തല: പഞ്ചാബിലെ ദിനന ഗറില്‍ പാക് ഭീകരരുടെ വെടിയേറ്റുമരിച്ച പോലീസ് സൂപ്രണ്ട് ബല്‍ജിത് സിംഗിന്റെ സംസ്കാരച്ചടങ്ങുകള്‍ നടത്താന്‍ കുടുംബാംഗങ്ങള്‍ വിസമ്മതിച്ചു. ആശ്രിതനിയമനത്തിനുള്ള ഉത്തരവ് നല്‍കിയാല്‍ മാത്രമേ സംസ്കാരച്ചടങ്ങുകള്‍ നട ത്തൂവെന്നാണു ബല്‍ജിത് സിംഗിന്റെ കുടുംബം പറയുന്നത്. മകന്‍ മനീന്ദര്‍ സിംഗിനു എസ്.പി റാങ്കിലും മകള്‍ പര്‍മീന്ദര്‍ കൌറിന് തഹസീല്‍ദാര്‍ ആയും നിയമനം നല്‍കണമെന്നാണു ബല്‍ജിതിന്റെ ഭാര്യ കുല്‍വന്ദ് കൌറിന്റെ ആവശ്യം. ഹൃദ്രോഗിയായ കുല്‍വന്ദ് കൌര്‍ ഏറെനാളായി ചികിത്സയില്‍ കഴിയുകയാണ്. ബല്‍ജിത് ആയിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം.


1984ല്‍ ഖാലിസ്ഥാന്‍ തീവ്രവാദികളുടെ ആക്രമണത്തിലാണു ബല്‍വിന്ദറിന്റെ പിതാവ്, പോലീസ് സേനയില്‍ എസ്ഐ ആയിരുന്ന അച്ഛാര്‍ സിംഗ് കൊല്ലപ്പെട്ടത്. തുടര്‍ന്നു ബല്‍ജിത് സിംഗിനു ജോലി ലഭിക്കാന്‍ രണ്ടുവര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നത് കുല്‍വന്ദ് കൌര്‍ ചൂണ്ടിക്കാട്ടുന്നു. തീവ്രവാദികളെ നേരിടാന്‍ പഞ്ചാബ് പോലീസിനു ആധുനികവും നൂതനവുമായ ആയുധങ്ങള്‍ നല്‍കുന്നില്ലെ ന്നും അവര്‍ ആരോപിച്ചു.

ആക്രമണത്തില്‍ കൊല്ലപ്പെട്ട പോലീസുകാരുടെ ആശ്രിതരില്‍ ഒരാള്‍ക്കു ജോലി നല്‍കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.