മാഗി നിരോധനം: കമ്പനിക്കു ചെലവ് 452 കോടി രൂപ
മാഗി നിരോധനം: കമ്പനിക്കു ചെലവ് 452 കോടി രൂപ
Friday, July 31, 2015 12:42 AM IST
ന്യൂഡല്‍ഹി: മാഗി നൂഡില്‍സിന്റെ വില്പന നിരോധിച്ചതുമൂലം ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ ഉത്പാദകരായ നെസ്ലെ ഇന്ത്യക്ക് 64.4 കോടിരൂപ നഷ്ടം. കഴിഞ്ഞവര്‍ഷം ഈ ത്രൈമാസത്തില്‍ 287.86 കോടിരൂപ ലാഭമുണ്ടായ സ്ഥാനത്താണിത്. കമ്പനിയുടെ വിറ്റുവരവ് 20 ശതമാനം കുറഞ്ഞ് 1934 കോടിയായി.

മാഗി പിന്‍വലിച്ചതിനു ചെലവായി 451.6 കോടിരൂപയാണു കമ്പനി എഴുതിയിരിക്കുന്നത്.മാഗി നിരോധനത്തെത്തുടര്‍ന്ന് കമ്പനി ഇന്ത്യയിലെ മേധാവി എറ്റിയന്‍ ബെനറ്റിനെ സ്വിറ്റ്സര്‍ലന്‍ഡിലേക്കു മാറ്റി. സിംഗപ്പൂരിലായിരുന്ന സുരേഷ് നാരായണനെ പകരം മേധാവിയാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.