മദ്യവിരുദ്ധ പ്രവര്‍ത്തകന്റെ മരണം: ഡിഎംകെ അന്വേഷണം ആവശ്യപ്പെട്ടു
Sunday, August 2, 2015 12:50 AM IST
ചെന്നൈ: തമിഴ്നാട്ടിലെ മദ്യശാലകള്‍ അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ടു സമരം നടത്തിയ പ്രമുഖഗാന്ധിയനായ ശശി പെരുമാളിന്റെ മരണത്തില്‍ ജുഡീഷല്‍ അന്വേഷണം നടത്തണമെന്നു ഡിഎംകെ ആവശ്യപ്പെട്ടു. ഇതേ കാരണം ഉയര്‍ത്തിക്കാട്ടി എംഡിഎംകെ വരുന്ന നാലിനു സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ശശി പെരുമാളിന്റെ മരണത്തിന്റെ ഉത്തരവാദിത്വം അണ്ണാ ഡിഎംകെ ഏറ്റെടുക്കണമെന്നും മരണകാരണം ജനങ്ങളില്‍ എത്തിക്കാന്‍ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷല്‍ അന്വേഷണം നടത്തണമെന്നും ഡിഎംകെ മേധാവി കരുണാനിധി ആവശ്യപ്പെട്ടു.

കന്യാകുമാരി ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു സമീപത്തുള്ള മദ്യശാലകള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് 120 അടി ഉയരമുള്ള മൊബൈല്‍ ടവറില്‍ കയറി പ്രക്ഷോഭം നടത്തിയ അദ്ദേഹം അഞ്ചു മണിക്കൂര്‍ നീണ്ടതിനെത്തുടര്‍ന്നു കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.