ഡെപ്യൂട്ടി രജിസ്ട്രാറുടെ രാജി വധശിക്ഷയുടെ പശ്ചാത്തലത്തില്‍ അല്ലെന്ന്
Monday, August 3, 2015 12:10 AM IST
ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ ഗവേഷണ വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാര്‍ അനുപ് സുരേന്ദ്രനാഥ് തത്സ്ഥാനം രാജിവച്ചതു യാക്കൂബ് മേമന്റെ വധശിക്ഷയുടെ പശ്ചാത്തലത്തിലാണെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സുപ്രീം കോടതി. ഡല്‍ഹി നാഷണല്‍ ലോ സര്‍വകലാശാലയിലെ അസിസ്റന്റ് പ്രഫസറായ അനൂപ് ഡെപ്യൂട്ടേഷനിലാണ് ഗവേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്.

ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി രാജിവയ്ക്കുകയാണെന്നാണ് അനൂപ് രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുള്ളതെന്നും സുപ്രീം കോടതി പ്രസ്താവനയില്‍ പറയുന്നു. ജൂലൈ 31ന് അനൂപ് നല്‍കിയ രാജിക്കത്തും സുപ്രീംകോടതി രജിസ്ട്രി പ്രസ്താവനയ്ക്കൊപ്പം പുറത്തുവിട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമാണെന്ന് സെക്രട്ടറി ജനറല്‍ വി.എസ്.ആര്‍. അവധാനിയുടെ പ്രസ്താവനയില്‍ പറയുന്നു. അതേസമയം, ഇക്കാര്യത്തില്‍ തനിക്കു പറയാനുള്ളതെല്ലാം കഴിഞ്ഞദിവസം തന്നെ ഫേസ്ബുക്കില്‍ പറഞ്ഞിട്ടുണ്െടന്ന് അനൂപ് പ്രതികരിച്ചു. ലോ യൂണിവേഴ്സിറ്റിയിലേക്കു തിരികെപ്പോയി വധശിക്ഷയ്ക്കെതിരായ പ്രചാരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.