ഗുജറാത്തില്‍ മോദിയുടെ സമാധാനാഹ്വാനം
ഗുജറാത്തില്‍ മോദിയുടെ സമാധാനാഹ്വാനം
Thursday, August 27, 2015 12:41 AM IST
ന്യൂഡല്‍ഹി: പട്ടേല്‍ സമുദായത്തിന്റെ സംവരണാവശ്യം സംഘര്‍ഷത്തിലേക്കു വഴിമാറിയ ഗുജറാത്തില്‍ ജനങ്ങള്‍ സമാധാനം കാത്തു സൂക്ഷിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടേല്‍ സമുദായക്കാര്‍ നടത്തുന്ന പ്രക്ഷോഭം അക്രമാസക്തമാകുന്ന പശ്ചാത്തലത്തിലാണു നരേന്ദ്ര മോദിയുടെ സമാധാനത്തിനായുളള ആഹ്വാനമുണ്ടായിരിക്കുന്നത്.

മഹാത്മാഗാന്ധിയുടെയും സര്‍ദാര്‍ പട്ടേലിന്റെയും ജന്‍നാട്ടില്‍നിന്നു കഴിഞ്ഞ ദിവസം മുതല്‍ രൂപം കൊള്ളുന്ന സാഹചര്യം, ആക്രമത്തെ ഒരു മാര്‍ഗമായി ഉപയോഗിക്കുന്ന രീതിയും കണ്ടുവരുന്നു. അക്രമംകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് എല്ലാവര്‍ക്കുമറിയാവുന്നതാണെന്നും ഗുജറാത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പുറത്തിറക്കിയ പ്രത്യേക പ്രസ്താവനയില്‍ മോദി പറഞ്ഞു.


നിലവിലെ സാഹചര്യം ആവശ്യപ്പെടുന്നത് സമാധാനത്തിന്റെ ഒരേയൊരു മന്ത്രമാണെന്നാണ് സഹോദരീ സഹോദരന്മാരോട് അപേക്ഷിക്കാനുള്ളത്.

സംഭാഷണങ്ങളിലൂടെ ഏത് വിഷയവും പരിഹരിക്കാനാകുമെന്നും മോദി കൂട്ടിച്ചേര്‍ക്കുന്നു. ജനാധിപത്യത്തിന്റെ ചൈതന്യത്തെ മുറുകെപ്പിടിക്കാനും ഗുജറാത്തിനെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ യോജിച്ച് പ്രവര്‍ത്തിക്കാനും മോദി ജനങ്ങളോട് ആവശ്യപ്പെട്ടു. അതേസമയം, ഹിന്ദി, ഇംഗ്ളീഷ് ഭാഷകളിലായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിട്ടുണ്ട്. മോദി ഗാന്ധി മാര്‍ഗത്തിലേക്ക്, മോദി വിതച്ചതു ജനങ്ങള്‍ കൊയ്യുന്നുവെന്നാണു സാമൂഹിക മാധ്യമങ്ങളിലെ പരിഹാസം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.