ഷീന ബോറ വധം: പീറ്റര്‍ മുഖര്‍ജിയെ വീണ്ടും ചോദ്യംചെയ്തു
Friday, September 4, 2015 12:10 AM IST
മുംബൈ: കോളിളക്കം സൃഷ്ടിച്ച ഷീന ബോറ വധക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിയുടെ ഭര്‍ത്താവും സ്റാര്‍ ഇന്ത്യയുടെ മുന്‍ സിഇഒയുമായ പീറ്റര്‍ മുഖര്‍ജിയെ വീണ്ടും ചോദ്യംചെയ്തു.

ബുധനാഴ്ച 12 മണിക്കൂറോളം ചോദ്യം ചെയ്തശേഷം ഇന്നലെ രാവിലെ വീണ്ടും ചോദ്യംചെയ്യുകയായിരുന്നു. ഖാര്‍ പോലീസ് സ്റേഷനിലായിരുന്നു ചോദ്യംചെയ്യല്‍. രണ്ടുമണിക്കൂറിനുശേഷം ഇന്ദ്രാണി മുഖര്‍ജിയെയും സ്റേഷനിലെത്തിച്ചു. ഇരുവര്‍ക്കും ഒരേ തരത്തിലുള്ള ചോദ്യാവലി നല്‍കി ചോദ്യം ചെയ്യുമെന്നു പോലീസിലെ ഉന്നത കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.

റായ്ഗഡില്‍ നിന്നു കണ്െടത്തിയ മൃതദേഹാവശിഷ്ടങ്ങളുടെ പരിശോധന കാലിനയിലെ ഫൊറന്‍സിക് ലബോറട്ടറിയില്‍ തുടങ്ങി. ഇന്ദ്രാണിയുടെ ഡിഎന്‍എ സാമ്പിളുകളുമായി മൃതദേഹാവശിഷ്ടങ്ങളുടെ ഡിഎന്‍എയ്ക്ക് സാമ്യമുണ്േടായെന്നും പരിശോധിക്കുന്നുണ്ട്.

അതിനിടെ, കൊല്ലപ്പെട്ട ഷീന ബോറയുടെ ഡയറിക്കുറിപ്പുകളും പുറത്തുവന്നു. പഠനകാലത്തു ഷീന എഴുതിയ കുറിപ്പുകളാണിവ. ഷീനയുടെ പിതാവെന്ന് അവകാശപ്പെട്ട സിദ്ധാര്‍ഥ ദാസിന് അയച്ച കത്തുകളും പുറത്തുവന്നിട്ടുണ്ട്. മാറിമാറി വിവാഹ ബന്ധങ്ങളിലേര്‍പ്പെട്ട ഇന്ദ്രാണിയെ തെരുവുവേശ്യയെന്നാണു ഡയറിക്കുറിപ്പില്‍ ഷീന വിശേഷിപ്പിച്ചിരിക്കുന്നത്. ഭാവിയെക്കുറിച്ച് ഒട്ടും പ്രതീക്ഷയില്ലെന്നും വല്ലാതെ മാനസിക സമ്മര്‍ദം അനുഭവിക്കുന്നുവെന്നും രേഖപ്പെടുത്തിയിരിക്കുന്നു. പീറ്റര്‍ മുഖര്‍ജിയെ ഇന്ദ്രാണി വിവാഹം കഴിക്കുന്നതിനെ മറ്റൊരു കുറിപ്പില്‍ രൂക്ഷമായി വിമര്‍ശിക്കുന്നു. അവര്‍ ആ കിഴവനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഐട്ടയ്ക്കും കക്കയ്ക്കും (ഇന്ദ്രാണിയുടെ മാതാപിതാക്കള്‍) ഇത് അഭിമാനമാ ണ്. എന്നാല്‍ എനിക്കീ വിവാഹം ഇഷ്ടമല്ല. അവരെ ഞാന്‍ വെറുക്കുന്നു. മരണശേഷം അവരുടെ ആത്മാവ് നരകത്തില്‍ പോകണമെന്നാണ് ആഗ്രഹം -കുറിപ്പില്‍ പറയുന്നു. സിദ്ധാര്‍ഥിനോടുള്ള സ്നേഹം കത്തുകളിലും വ്യക്തമാണ്. കഴിഞ്ഞദിവസമാണ് ഷീന തന്റെ മകളാണെന്നു സിദ്ധാര്‍ഥ് വെളിപ്പെടുത്തിയത്. മകളായ ഷീന ബോറയെ സഹോദരിയെന്നാണ് ഇന്ദാണി പറഞ്ഞിരുന്നത്. ഷീനയെ കാണാതായതിനെക്കുറിച്ച് ചോദിച്ചപ്പോഴെല്ലാം യുഎസില്‍ പഠനത്തിനു പോയിരിക്കുകയാണെന്നാണ് പരിചയക്കാരെ തെറ്റിദ്ധരി പ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.