കല്‍ബുര്‍ഗി വധം: സാഹിത്യകാരന്മാര്‍ പുരസ്കാരങ്ങള്‍ തിരികെ നല്കി
Sunday, October 4, 2015 12:48 AM IST
ബംഗളൂരു: കന്നഡ പുരോഗമന സാഹിത്യകാരന്‍ എം.എം.കല്‍ബുര്‍ഗിയുടെ ഘാതകരെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ആറു കന്നഡ സാഹിത്യകാരന്മാര്‍ തങ്ങള്‍ക്കു ലഭിച്ച പുരസ്കാരങ്ങള്‍ തിരികെ നല്കി.

ബിഎംടിസിയും കന്നഡ സാഹിത്യ പരിഷത്തും സംയുക്തമായി ഏര്‍പ്പെടുത്തിയ അരലു സാഹിത്യ പുരസ്കാരം ലഭിച്ച വീരണ്ണ മാഡിവാലര്‍, ടി.സതീഷ് ജാവരെ ഗൌഡ, സംഗമേഷ് മെനാസിങ്കെയ്, ഹനുമന്ത് ഹാലിഗെരി, ശ്രീദേവി വി.ആലൂര്‍, ചിദാനന്ദ് സാലി എന്നീ സാഹിത്യകാരന്മാരാണ് പുരസ്കാരങ്ങള്‍ തിരികെ നല്‍കിയത്.

ഇന്നലെ രാവിലെ കന്നഡ സാഹിത്യ പരിഷത് പ്രസിഡന്റിനെ കണ്ട സാഹിത്യകാരന്മാര്‍ പുരസ്കാരം മടക്കി നല്കുകയായിരുന്നു. നവംബര്‍ ആദ്യത്തോടെ കേസ് അവസാനിപ്പിച്ചാല്‍ ഒരിക്കല്‍കൂടി പുരസ്കാരം ഏറ്റുവാങ്ങാമെന്നും അവര്‍ അറിയിച്ചു.


കഴിഞ്ഞ ഓഗസ്റ് 30നു രാവിലെയാണു കല്‍ബുര്‍ഗി സ്വവസതിയില്‍ വെടിയേറ്റു മരിച്ചത്. തീവ്രഹിന്ദു സംഘടനകളാണ് ഇതിനു പിന്നിലെന്നു സംശയിക്കുന്നുണ്െടങ്കിലും കുറ്റവാളികളെ പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ കന്നഡ സാഹിത്യലോകം കനത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.