ബിജെപി എംഎല്‍എയ്ക്കെതിരേ നടപടിയുണ്ടാകും
Tuesday, October 6, 2015 12:36 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഗോവധം ആരോപിച്ചു ജനക്കൂട്ടം ഒരാളെ ആക്രമിച്ചു കൊലപ്പെടുത്തിയ ദാദ്രിയില്‍ ബിജെപി എംഎല്‍എ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ പരിശോധിക്കുമെന്ന് അധികൃതര്‍. ബിജെപി എംഎല്‍എ സംഗീത് സോം സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചു നടപടിയെടുക്കുമെന്ന് ജില്ലാ ജഡ്ജി വ്യക്തമാക്കി.

എംഎല്‍എ യോഗത്തില്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യക്തമായി വീഡിയോയിലുണ്ട്. നിയമ വിദഗ്ധരോട് ഇതു പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എംഎല്‍എയുടെ പരാമര്‍ശങ്ങളില്‍ ആരോപിക്കപ്പെടുന്നതു പോലെ തെറ്റുണ്െടങ്കില്‍ നിയമാനസൃതമായ എല്ലാ നടപടികളും എടുക്കുമെന്നും ജില്ലാ മജിസ്ട്രേറ്റ്് ആര്‍.പി സിംഗ് വ്യക്തമാക്കി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഗോവധം നടത്തുന്നവര്‍ക്കു സംരക്ഷണം നല്‍കുന്നു എന്നായിരുന്നു സംഗീത് സോം സംഭവ സ്ഥലത്തു വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രസംഗിച്ചത്.

എന്നാല്‍, എംഎല്‍എ സംഭവസ്ഥലം സന്ദര്‍ശിച്ചത് പാര്‍ട്ടി നിര്‍ദേശം അനുസരിച്ചായിരുന്നില്ലെന്നാണു ബിജെപിയുടെ വിശദീകരണം. സംഗീത് സോമിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ബിജെപിക്ക് ഒരു ബന്ധവുമില്ലെന്ന് പാര്‍ട്ടി യുപി പ്രസിഡന്റ് ലക്ഷ്മികാന്ത് ബാജ്പേയ് വ്യക്തമാക്കി. സോമിന്റെ വാക്കുകള്‍ പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ഗ്രാമത്തിലേക്കുള്ള സന്ദര്‍ശകര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിലാണ് ജില്ലാ അധികൃതര്‍. ദാദ്രിയില്‍ സംഭവം നടന്ന ഗ്രാമത്തിനു സമീപത്തുള്ള ചിത്തേര ഗ്രാമത്തിനു സമീപം മാംസക്കഷ്ണങ്ങള്‍ കണ്െടത്തിയത് സംഘര്‍ങ്ങള്‍ക്കു വഴി വെച്ചിരുന്നു. എന്നാല്‍, സാമൂദായിക സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ ആരോ കരുതിക്കൂട്ടി മാസത്തുണ്ടുകള്‍ നിക്ഷേപിച്ചതാകാം എന്നാണ് ദാദ്രി ഡിഎസ്പി അനുരാഗ് സിംഗ് ഇതേക്കുറിച്ചു പറഞ്ഞത്. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്െടന്നും അദ്ദേഹം വ്യക്തമാക്കി.


പ്രതികള്‍ക്കെല്ലാം ബിജെപി ബന്ധം

ന്യൂഡല്‍ഹി: ദാദ്രി സംഭവത്തില്‍ കുറ്റോരാപിതരായ പത്തു പേരില്‍ ഏഴു പേര്‍ക്കും ബിജെപിയുമായി വ്യക്തമായ രാഷ്ട്രീയ ബന്ധം. പോലീസ് രജിസ്റര്‍ ചെയ്തിരി ക്കുന്ന എഫ്ഐആറില്‍ പ്രധാന പത്തു പ്രതികളും പതിനെട്ടിനും ഇരുപത്തി നാലിനും മധ്യേ പ്രായമുള്ളവരാണ്. ഇവര്‍ക്കാര്‍ക്കും തന്നെ മുമ്പു ക്രിമിനല്‍ പശ്ചാത്തലം ഉള്ളതായി അറിവില്ലെന്നും പോലീസ് പറയുന്നു.

സംഭവുമായി ബന്ധപ്പെട്ടുു ഒരു ഹോം ഗാര്‍ഡിനെ ചോദ്യം ചെയ്തതായും ഇയാള്‍ നിരീക്ഷണത്തിലാണെന്നും പോലീസ് വ്യ ക്തമാക്കി. പത്തു പേരില്‍ മൂന്നു സെറ്റ് ആളുകള്‍ സഹോദരന്‍മാരാണ്. സംഭവത്തില്‍ പിടിയിലായ വിശാല്‍ സ്ഥലത്തെ പ്രാദേശിക ബിജെപി നേതാവ് സഞ്ജയ് റാ ണയുടെ മകനാണ്.

വിവേക്, സച്ചിന്‍, ശ്രീ ഓം, ഹരി ഓം, സൌരഭ്, ഗൌരവ്, ശിവം, സന്ദീപ്, രൂപേന്ദ്ര എന്നിവരാണ് എഫ്ഐആറിലുള്ള പ്രതികള്‍. ഇതില്‍ സച്ചിന്‍, ഹരി ഓം എന്നിവരാണ് ഇനി പിടിയിലാകാനു ള്ളത്. ഇവരെല്ലാവരും തന്നെ സഞ്ജയ് റാണയുടെ ബന്ധുക്ക ളും അയല്‍ക്കാരുമാണ്. എന്നാല്‍, പോലീസുമായുണ്ടായ ഒരു വാക്കേറ്റത്തിന്റെ പേരിലാണ് തന്റെ മകനെയും ബന്ധുക്കളെ യും കേസില്‍ കുടുക്കിയതെന്നാ ണ് സഞ്ജയ് റാണ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.