ഇന്ദ്രാണി ആശുപത്രി വിട്ടു; ഉടന്‍ മൊഴിയെടുക്കും
ഇന്ദ്രാണി ആശുപത്രി വിട്ടു; ഉടന്‍ മൊഴിയെടുക്കും
Wednesday, October 7, 2015 11:54 PM IST
മുംബൈ: ഷീന ബോറ(24) വധക്കേസില്‍ പ്രതിയായ അമ്മ ഇന്ദ്രാണി മുഖര്‍ജി വിദഗ്ധ ചികിത്സയ്ക്കുശേഷം ഇന്നലെ വൈകുന്നേരം ആശുപത്രിവിട്ടു. അപസ്മാരത്തിനുള്ള ഗുളികകള്‍ അമിതമായി ഉള്ളില്‍ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇന്ദ്രാണിയുടെ ആരോഗ്യനില വളരെവേഗം മെച്ചപ്പെട്ടതായി ജെജെ ആശുപത്രി ഡീന്‍ ഡോ. ടി.പി. ലഹാനെ പറഞ്ഞു. ഈസാഹചര്യത്തില്‍ മൊഴിയെടുക്കാന്‍ തടസമില്ലെന്നു പോലീസിനെ അറിയിച്ചിട്ടുണ്ട്.

മകളെ കൊലപ്പെടുത്തിയ കേസില്‍ ജുഡീഷല്‍ കസ്റഡിയില്‍ ജയിലില്‍ കഴിയുന്ന ഇന്ദ്രാണി ജയിലധികൃതര്‍ നല്കിയ മരുന്നുകള്‍ കൂട്ടിവച്ചശേഷം ഒരുമിച്ചു കഴിച്ചതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്െടത്തിയത്. ഇന്ദ്രാണിയുമായി അടുപ്പം പുലര്‍ത്തിയിരുന്നവരെ ചോദ്യംചെയ്തതില്‍നിന്ന് ആരെങ്കിലും മരുന്നുകള്‍ നിര്‍ബന്ധിച്ചു കഴിപ്പിച്ചതായി തെളിവില്ല. ജയിലില്‍ ഇന്ദ്രാണിയെ പരിശോധിച്ച ഡോക്ടറും ജയില്‍ സൂപ്രണ്ടും ഈ റിപ്പോര്‍ട്ട് ജയില്‍ ഐജിക്കു നല്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ഉടന്‍ ആഭ്യന്തരമന്ത്രാലയത്തിനു സമര്‍പ്പിക്കുമെന്നു ജയില്‍ ഐജി ബിപിന്‍ കുമാര്‍ സിംഗ് പറഞ്ഞു.


2012ല്‍ മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ ഓഗസ്റ് 25നാണ് ഇന്ദ്രാണി അറസ്റിലായത്. ഇന്ദ്രാണിയും മുന്‍ ഭര്‍ത്താവ് സഞ്ജയ് ഖന്നയും ഡ്രൈവര്‍ ശ്യാംറായിയും ചേര്‍ന്നു ഷീനയെ ബാന്ദ്രയിലെ നാഷണല്‍ കോളജില്‍നിന്നു വിളിച്ചിറക്കിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നും മൃതദേഹം വനത്തില്‍ മറവുചെയ്തെന്നുമാണു കേസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.