ഐആര്‍എന്‍എസ്എസ് ഉപഗ്രഹ വിക്ഷേപണം 2016 മാര്‍ച്ചോടെ പൂര്‍ത്തിയാകും
Friday, October 9, 2015 12:24 AM IST
ബംഗളൂരു: ഇന്ത്യയുടെ തദ്ദേശീയ ദിശാനിര്‍ണയ സംവിധാനങ്ങളായ റീജണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റം (ഐആര്‍എന്‍എസ്എസ്), ഗ്ളോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റം (ഗഗന്‍) ഉപഗ്രഹങ്ങള്‍ പൂര്‍ണമായി 2016 മാര്‍ച്ചോടെ ഭ്രമണപഥത്തിലെത്തുമെന്ന് ഇന്ത്യന്‍ സ്പേയ്സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഇസ്രോ) അറിയിച്ചു.

ഇന്ത്യക്കും അയല്‍രാജ്യങ്ങള്‍ക്കും മാത്രമല്ല, ഭൂമി മുഴുവന്‍ ദിശാനിര്‍ണ സംവിധാനം ഏര്‍പ്പെടുത്തുകയാണ് ഇസ്രോയുടെ ലക്ഷ്യമെന്നു ചെയര്‍മാന്‍ കിരണ്‍ കുമാര്‍ പറഞ്ഞു. ഗഗന്‍ സാങ്കേതിവിദ്യയുള്ള ജിസാറ്റ്-15 ഉപഗ്രഹം നവംബര്‍ 10ന് വിക്ഷേപിക്കും. നിലവില്‍ രണ്ട് ഗഗന്‍ ഉപഗ്രഹങ്ങളും നാല് ഐആര്‍എന്‍എസ്എസ് ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചിട്ടുള്ളത്. 2016 മാര്‍ച്ചോടെ ദിശാനിര്‍ണയ പദ്ധതിയിലെ ഏഴ് ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തിലെത്തിക്കാന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായി കിരണ്‍ കുമാര്‍ പറഞ്ഞു. എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ, ഇസ്രോ സാറ്റലേറ്റ് സെന്ററില്‍ സംഘടിപ്പിച്ച ഗഗന്‍ ഉപയോക്തൃസമ്മേളനം -2015ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.