ഗോവധം ആരോപിച്ചു സംഘര്‍ഷം; യുപിയില്‍ 21 പേര്‍ അറസ്റില്‍
Sunday, October 11, 2015 12:34 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ദാദ്രി സംഭവത്തിനു പിന്നാലെ ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ഗോവധം ആരോപിച്ചുണ്ടായ സംഘര്‍ഷം രൂക്ഷമായി. ഗോവധം നടത്തിയെന്നാരോപിച്ചു സംഘര്‍ഷം അഴിച്ചുവിട്ട സംഭവത്തില്‍ 21 പേരെ പോലീസ് അറസ്റ് ചെയ്തു. പ്രക്ഷോഭകര്‍ പോലീസ് വാഹനങ്ങള്‍ക്കും കടകള്‍ക്കും തീയിട്ടു. നിരവധി പോലീസുകാര്‍ക്കു പരിക്കേറ്റു. കൃത്യവിലോപത്തിന്റെ പേരില്‍ സ്ഥലം സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു.

മെയിന്‍പുരിയിലെ കര്‍ഹാല്‍ പ്രദേശത്ത് പശുവിനെ കശാപ്പ് ചെയ്തു എന്നു ചിലര്‍ അഭ്യൂഹം പരത്തിയതിനെത്തുടര്‍ന്നാണു സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് പശുവിന്റൈ ജഡം പോസ്റ്മോര്‍ട്ടം ചെയ്തപ്പോള്‍ ചത്തത് രോഗം മൂലമാണെന്നു തെളിഞ്ഞു.

വെള്ളിയാഴ്ചയാണ് ഗോവധം നടന്നെന്ന അഭ്യൂഹം പരന്നത്. സംഘടിച്ചെത്തിയ ആളുകള്‍ പോലീസ് വാഹനങ്ങളും മറ്റു സ്വകാര്യ വാഹനങ്ങളും കത്തിച്ചു. ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലക്നോയില്‍നിന്നും 200 കിലോമീറ്റര്‍ അകലെയാണ് മെയിന്‍പുരി. ഗ്രാമത്തിലെ വയലില്‍ പശുവിന്റെ ജഡം കണ്െടത്തിയതിനെത്തുടര്‍ന്നു ഗോവധമാണെന്ന കിംവദന്തിയാണ് ആക്രമണങ്ങള്‍ക്കു കാരണമെന്നു ജില്ലാ മജിസ്ട്രേറ്റ് ചന്ദ്രപാല്‍ സിംഗ് അറിയിച്ചു. എന്നാല്‍, പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കലാപകാരികളുടെ ആരോപണങ്ങള്‍ തെറ്റാണെന്നു തെളിഞ്ഞതായും മജിസ്ട്രേറ്റ് തന്നെ വ്യക്തമാക്കി.


ഒരു സംഘം ആളുകള്‍ ചത്ത പശുവിന്റെ തോലുരിച്ചതാണു ഗോവധം എന്ന കിംവദന്തിക്കിടയാക്കിയത്. പശുവിന്റെ തോലുരിച്ചവരെ ഉള്‍പ്പടെ 21 പേരെ പോലീസ് അറസ്റ് ചെയ്തു.

29 പേര്‍ക്കെതിരേയും തിരിച്ചറിഞ്ഞിട്ടില്ലാത്ത 250 പേര്‍ക്കെതിരേയും എഫ്ഐആര്‍ രജിസ്റര്‍ ചെയ്തിട്ടുണ്െടന്ന് മജിസ്ട്രേറ്റ് വ്യക്തമാക്കി.

രണ്ടാഴ്ച മുമ്പാണ് മണിപ്പൂരിയില്‍നിന്നു 300 കിലോമീറ്റര്‍ അകലെയുളള ദാദ്രിയില്‍ വീട്ടില്‍ ഗോമാംസം സൂക്ഷിച്ചുവെന്നും കഴിച്ചുവെന്നും ആരോപിച്ച് അമ്പതുകാരനെ അടിച്ചുകൊന്നത്. എന്നാല്‍, ആട്ടിറച്ചിയായിരുന്നു അതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വെളിപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.