സുഷമയുടെ സന്ദര്‍ശനം പരാജയം: ഇന്ത്യക്കെതിരേ മാലദ്വീപ്
Tuesday, October 13, 2015 12:17 AM IST
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തില്‍ വിദേശ ഇടപെടല്‍ അനുവദിക്കില്ലെന്ന് മാലദ്വീപ്. പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് നഷീദിനെ മോചിപ്പിക്കുന്നതിനുള്ള ഇടപെടലാണ് മാലദ്വീപിനെ ചൊടിപ്പിച്ചത്. മറ്റൊരു രാജ്യത്തിന്റെ അഖണ്ഡത, പരമാധികാരം എന്നിവയെ ബഹുമാനിക്കപ്പെടണം. ഓരോ രാജ്യത്തിനും ജനാധിപത്യം നടപ്പാക്കാന്‍ ശേഷിയുണ്ട്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ പരാമര്‍ശിക്കാതെ മാലദ്വീപ് പ്രസിഡന്റ് അബ്ദുള്ള യമീന്‍ അബ്ദുള്‍ ഗയൂം പ്രസ്താവിച്ചു.


മാലദ്വീപുമായുള്ള സഹകരണത്തെക്കുറിച്ച് ഇന്ത്യ വളരെ ദീര്‍ഘമായ പ്രസ്താവന അവതരിപ്പിച്ചപ്പോള്‍ വെറും മൂന്നു ഖണ്ഡികമാത്രമാണ് സന്ദര്‍ശനത്തെക്കുറിച്ച് ആതിഥേയര്‍ തയാറാക്കിയ പ്രസ്താവന. ഇതിനുപുറമേയാണ് ആഭ്യന്തരകാര്യങ്ങളില്‍ മറ്റാരും കൈകടത്തേണ്െടന്ന മുന്നറിയിപ്പുള്ള പ്രസിഡന്റിന്റെ പ്രത്യേക പ്രസ്താവന. സുഷമയുടെ മാല ദ്വീപ് സന്ദര്‍ശനം പ്രതീക്ഷിച്ചരീതിയില്‍ ഫലപ്രാപ്തിയിലെത്തിയില്ലെന്നാണ് ഗയൂമിന്റെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.