സബ് ഇന്‍സ്പെക്ടര്‍ നിയമനം: പിഎസ്സി ലിസ്റ് സുപ്രീംകോടതി ശരിവച്ചു
സബ് ഇന്‍സ്പെക്ടര്‍ നിയമനം:  പിഎസ്സി ലിസ്റ് സുപ്രീംകോടതി ശരിവച്ചു
Wednesday, October 14, 2015 12:40 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: സബ് ഇന്‍സ്പെക്ടര്‍ നിയമനത്തിനു പിഎസ്സി തയാറാക്കിയ 2013ലെ റാങ്ക് ലിസ്റ് സുപ്രീംകോടതി ശരിവച്ചു. റാങ്ക് ലിസ്റ് റദ്ദാക്കിയ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെയും അതു ശരിവച്ച ഹൈക്കോടതിയുടെയും ഉത്തരവ് റദ്ദാക്കിയാണു സുപ്രീംകോടതിയുടെ വിധി. ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയതോടെ 2013ലെ റാങ്ക് ലിസ്റ് പ്രകാരം നിയമനങ്ങളുമായി പിഎസ്സിക്കു മുന്നോട്ടു പോകാം.

2007ല്‍ നടന്ന പ്രാഥമിക പരീക്ഷയുടെയും മുഖ്യപരീക്ഷയുടെയും അടിസ്ഥാനത്തില്‍ പൊതുപട്ടികയും സംവരണവിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ക്കായി കട്ട്ഓഫ് മാര്‍ക്ക് കുറച്ച് തയാറാക്കിയ പട്ടികയും ചേര്‍ത്ത് 2013ലാണ് പിഎസ്സി എസ്ഐ നിയമനത്തിനുള്ള എകീകൃത പട്ടിക പുറത്തിറക്കിയത്. എന്നാല്‍, സംവരണ നിയമങ്ങള്‍ പാലിക്കാതെയാണു പട്ടിക തയാറാക്കിയതെന്നാരോപിച്ച് ചില ഉദ്യോഗാര്‍ഥികള്‍ നല്‍കിയ പരാതി പരിഗണിച്ച് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ റാങ്ക് ലിസ്റ് റദ്ദാക്കി. റാങ്ക് ലിസ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ ട്രൈബ്യൂണല്‍ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല. പട്ടിക പുനഃക്രമീകരിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

പ്രാഥമിക പട്ടികയിലും അന്തിമപട്ടികയിലും സംവരണം നല്‍കിയിട്ടുണ്െടന്നും ഒരു നിയമനത്തിനായി ഇരട്ട സംവരണം അനുവദിക്കാന്‍ പാടില്ലെന്നുമായിരുന്നു നിയമനത്തെ എതിര്‍ക്കുന്ന ഉദ്യോഗാര്‍ഥികളുടെ വാദം. പരിശീലനം നല്‍കുന്നതിനിടെയാണ് ലിസ്റ് റദ്ദാക്കിയതെന്നും അതിനാല്‍ തങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലായെന്നും പട്ടികയില്‍ ഇടം കണ്െടത്തിയ ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. സംവരണ വിഭാഗത്തിനു നിശ്ചയിച്ച കട്ട്ഓഫ് മാര്‍ക്കിനേക്കാള്‍ കൂടുതല്‍ നേടിയ ഉദ്യോഗാര്‍ഥികള്‍ സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയില്‍ ഉള്‍പ്പെടുന്നവരാണെങ്കിലും അവര്‍ക്ക് പൊതുവിഭാഗത്തില്‍ തന്നെ നിയമനം നല്‍കാമെന്ന് ഇതു സംബന്ധിച്ച മുന്‍ ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി ജസ്റീസ് ജെ. ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.


പട്ടിക ജാതി- പട്ടിക വര്‍ഗം, പിന്നോക്ക വിഭാഗങ്ങളിലുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് സംവരണം ചെയ്തിട്ടുള്ള തസ്തികകള്‍ മാത്രം നല്‍കിയാല്‍ മതിയെന്നാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. എന്നാല്‍, ഇതു ശരിവച്ച ഹൈക്കോടതി ഉത്തരവ് നിയമപരമായി തെറ്റാണ്. അപേക്ഷകരുടെ എണ്ണക്കൂടുതല്‍കൊണ്ടാണ് പിഎസ്സി പ്രാഥമിക പരീക്ഷ നടത്തിയത്. ഇതിന് സര്‍വീസ് ചട്ടങ്ങള്‍ പ്രകാരമോ പബ്ളിക് സര്‍വീസ് കമീഷന്‍ നിയമങ്ങള്‍ പ്രകാരമോ സാധുതയില്ല. അതിനാല്‍, ഇരട്ടസംവരണം അനുവദിച്ചെന്ന വാദം നിലനില്‍ക്കില്ലെന്നും രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.

പിഎസ്സി 2007ല്‍ നടത്തിയ എസ്ഐ നിയമന പരീക്ഷയില്‍ 2416 പേരാണു യോഗ്യത നേടിയത്. ഇതില്‍ 838 പേരെ ഉള്‍പ്പെടുത്തിയാണ് റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തിയത്. പ്രാഥമിക പരീക്ഷയ്ക്കുശേഷം മെയിന്‍ ലിസ്റും സപ്ളിമെന്ററി ലിസ്റും പ്രസിദ്ധീകരിക്കുന്നതിനു പകരം പിഎസ്സി ഏകീകൃത പട്ടിക പ്രസിദ്ധീകരിച്ചതാണ് പരാതിക്ക് ഇടയാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.