സുപ്രീം കോടതിയുടെ മാപ്പ് ആവശ്യം രാഹുല്‍ ഗാന്ധി തള്ളി
സുപ്രീം കോടതിയുടെ മാപ്പ് ആവശ്യം രാഹുല്‍ ഗാന്ധി തള്ളി
Friday, November 27, 2015 12:30 AM IST
ന്യൂഡല്‍ഹി: ആര്‍എസ്എസിനെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ മാപ്പപേക്ഷ നടത്താനുള്ള സുപ്രീം കോടതിയുടെ ഉപദേശം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തള്ളി. മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയതിനു പിന്നില്‍ ആര്‍എസ്എസാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരേ നല്‍കിയ ഹര്‍ജിയിലാണ് ജസ്റീസുമാരായ ദീപക് മിശ്ര, പി.സി. പന്ത് എന്നിവരുടെ ബെഞ്ച് ഉപദേശിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആര്‍എസ്എസിനെതിരേ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയെ വിളിച്ചുവരുത്താന്‍ വിചാരണ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. പ്രസംഗത്തിന്റെയും പ്രസ്താവനകളുടെയും അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ക്രിമിനല്‍ നടപടിച്ചട്ടങ്ങള്‍ പ്രകാരം അപകീര്‍ത്തി കേസെടുക്കുന്നതു ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഹര്‍ജിക്കൊപ്പമാണ് രാഹുല്‍ ഗാന്ധിയുടെ ഹര്‍ജിയും പരിഗണിച്ചത്.


ഇതില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സംഭവത്തില്‍ മാപ്പപേക്ഷ നടത്താന്‍ രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകനായ കപില്‍ സിബലിനോടു രണ്ടംഗ ബെഞ്ച് ഉപദേശിച്ചത്. എന്നാല്‍, തന്റെ കക്ഷി അതിനു തയാറല്ലെന്നു അറിയിച്ച കപില്‍ സിബല്‍, കേസ് വെറും ബാലിശമാണെന്നു തെളിയിക്കുന്ന തെളിവുകളും അതിന് അടിസ്ഥാനമായുള്ള സുപ്രീം കോടതി ഉത്തരവുകളുമുണ്െടന്നും ചൂണ്ടിക്കാട്ടി.

തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് കോടതി അടുത്ത ഫെബ്രുവരി 17ലേക്കു മാറ്റി. രാഹുല്‍ ഗാന്ധിയുടെ നിലപാടിന്മേല്‍ അഭിപ്രായം അറിയിക്കാന്‍ ഹര്‍ജിക്കാരനായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് കുണ്െടയോടും കോടതി നിര്‍ദേശിച്ചു. അതുവരെ വിചാരണ കോടതിയുടെ നടപടികളിന്മേല്‍ ഏര്‍പ്പെടുത്തിയ സ്റേ തുടരാനും കോടതി തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.