ഭരണഘടനാ ദിനം: പരസ്യത്തില്‍ മതനിരപേക്ഷതയും സോഷ്യലിസ്റുമില്ല; ഡല്‍ഹി സര്‍ക്കാര്‍ മാപ്പപേക്ഷിച്ചു
Friday, November 27, 2015 12:30 AM IST
ന്യൂഡല്‍ഹി: ഭരണഘടനാ ദിനത്തോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച പത്രപരസ്യത്തില്‍ മതനിരപേക്ഷത, സോഷ്യലിസ്റ് എന്നീ വാക്കുകള്‍ ഒഴിവാക്കിയതില്‍ ഡല്‍ഹി സര്‍ക്കാര്‍ മാപ്പപേക്ഷ നടത്തി. പരസ്യത്തില്‍ തെറ്റ് കടന്നുകൂടിയത് എങ്ങനെയാണെന്നു കണ്െടത്താന്‍ അന്വേഷണത്തിനും ഉത്തരവിട്ടു.

ഭരണഘടനയുടെ ആമുഖം ഉള്‍പ്പെടുത്തി ഇന്നലെ പ്രസിദ്ധപ്പെടുത്തിയ പത്രപ്പരസ്യത്തിലാണ് വാക്കുകള്‍ ഒഴിവാക്കിയത്. ഡല്‍ഹി വാര്‍ത്താ വിതരണ വിഭാഗമാണ് പരസ്യത്തിനുള്ള കോപ്പി തയാറാക്കിയത്. ഇതു മനഃപൂര്‍വം വരുത്തിയതാണോയെന്ന് അന്വേഷിക്കാനാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ നിര്‍ദേശിച്ചിരിക്കുന്നത്. റിപ്പബ്ളിക് ദിനാഘോഷത്തോട് അനുബന്ധിച്ച് ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യത്തിലും മതേതരത്വം, സോഷ്യലിസ്റ് എന്നീ വാക്കുകള്‍ ഒഴിവാക്കിയതു വന്‍ വിവാദത്തിനു കാരണമായിരുന്നു. ഭരണഘടനയുടെ ആമുഖത്തില്‍ ഭേദഗതിയോടെ എഴുതി ചേര്‍ത്ത വാക്കുകള്‍ ഒഴിവാക്കിയതിനെ സഖ്യകക്ഷിയായ ശിവസേന പിന്തുണച്ചതോടെയാണ് വിവാദം കത്തിപ്പടര്‍ന്നത്.


ഇതിനെതിരേ പ്രതിഷേധം രൂക്ഷമാകുന്നതിനിടെ ഭേദഗതി കൊണ്ടുവരുന്നതിനു മുമ്പുള്ള ഭരണഘടന ആമുഖ പേജിന്റെ പകര്‍പ്പ് തെറ്റായി ചേര്‍ത്തതായിരുന്നെന്നു സര്‍ക്കാര്‍ വിശദമാക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.