ഫോക്സ്വാഗണ്‍ 3.23 ലക്ഷം കാറുകള്‍ തിരിച്ചുവിളിക്കും
ഫോക്സ്വാഗണ്‍ 3.23 ലക്ഷം കാറുകള്‍ തിരിച്ചുവിളിക്കും
Wednesday, December 2, 2015 12:46 AM IST
ന്യൂഡല്‍ഹി: ജര്‍മന്‍ കാര്‍ കമ്പനിയായ ഫോക്സ്വാഗണ്‍ ഇന്ത്യയില്‍ വിവിധ ബ്രാന്‍ഡുകളിലെ 3.23 ലക്ഷം കാറുകള്‍ തിരിച്ചുവിളിക്കും. ഫോക്സ്വാഗണിന്റെ പോളോ, വെന്റോ, യെറ്റ എന്നീ ശ്രേണികളിലെ 1,98,500 കാറുകളും സ്കോഡ ബ്രാന്‍ഡിലെ 88,700 കാറുകളും ഔഡി ബ്രാന്‍ഡിലെ 36,500 കാറുകളുമാണു തിരിച്ചുവിളിക്കുന്നത്. പുകപരിശോധനയില്‍ കൃത്രിമം കാണിക്കാന്‍ ഉതകുന്ന സോഫ്റ്റ്വെയര്‍ ഉള്ള എന്‍ജിന്‍ ഉപയോഗിക്കുന്നതിന്റെ പേരിലാണിത്.

ഇഎ 189 സീരിസിലെ 1.2 ലിറ്റര്‍, 1.5 ലിറ്റര്‍, 1.6 ലിറ്റര്‍, രണ്ടു ലിറ്റര്‍ എന്‍ജിനുകളിലാണു തട്ടിപ്പ് സോഫ്റ്റ്വെയര്‍ ഉള്ളത്. 2008 മുതല്‍ വിറ്റ എല്ലാ കാറുകളും ഇതില്‍പ്പെടും.


ഫോക്സ്വാഗണ്‍ കമ്പനി പ്രതിനിധികള്‍ ഇന്നലെ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിട്ടാണ് ഇതു പ്രഖ്യാപിച്ചത്.

ലോകത്തു മൊത്തം 1.1 കോടി കാറുകളാണ് ഫോക്സ്വാഗണ്‍ ഗ്രൂപ്പ് തിരിച്ചുവിളിക്കേണ്ടത്. അമേരിക്കയില്‍ കാര്‍ ഉടമകള്‍ക്ക് 1000 ഡോളര്‍ വീതം നല്‍കാനും കമ്പനി തയാറായി. അമേരിക്കയില്‍ മാത്രം 1800 കോടി ഡോളറിന്റെ (1.19 ലക്ഷം കോടി രൂപ) പിഴശിക്ഷ കമ്പനിക്കു ലഭിക്കാനിടയുണ്ട്.ഇന്ത്യയില്‍ ഇതുവരെ വിവിധ കമ്പനികള്‍ മൊത്തം 12.25 ലക്ഷം കാറുകള്‍ തിരിച്ചുവിളിച്ചിട്ടണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.