കേരള ഹൌസ് റെയ്ഡിനെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
Wednesday, December 2, 2015 12:44 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കേരള ഹൌസിലെ ബീഫ് റെയ്ഡില്‍ ഡല്‍ഹി പോലീസിന്റെ നടപടിയെ ന്യായീകരിച്ച് കേന്ദ്രസര്‍ക്കാര്‍. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധന മാത്രമാണെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹരിഭായ് പാര്‍ഥിഭായ് ചൌധരി ലോക്സഭയില്‍ ഇന്നലെ വ്യക്തമാക്കിയത്. കേരളത്തില്‍ നിന്നുള്ള പ്രഫ. കെ.വി. തോമസ്, കെ.സി. വേണുഗോപാല്‍, പി.കെ. ബിജു, എം.കെ. രാഘവന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ ചോദ്യത്തിനു രേഖാമൂലം നല്‍കിയ മറുപടിയിലാണ് ആഭ്യന്തരമന്ത്രാലയം കേരള ഹൌസിന്റെ അടുക്കളയില്‍ വരെ കയറി പരിശോധിച്ച ഡല്‍ഹി പോലീസിന്റെ നടപടിയെ ന്യായീകരിച്ചിരിക്കുന്നത്.


കേരള മുഖ്യമന്ത്രിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയിരുന്നു. സാധാരണ പരിശോധന മാത്രമാണു കണ്െടത്തിയത്. ക്രമസമാധാനം തകരാതെ നോക്കുക എന്നതായിരുന്നു പോലീസിന്റെ പ്രാഥമിക ഉദ്ദേശ്യം. ഇനിമുതല്‍ സംസ്ഥാന ഭവനുകളെക്കുറിച്ചു പരാതി ലഭിച്ചാല്‍ റസിഡന്റ് കമ്മീഷണര്‍മാരുമായി ബന്ധപ്പെട്ടതിനു ശേഷം മാത്രമേ പോലീസ് നടപടി ഉണ്ടാക് എന്നു നിര്‍ദേശം നല്‍കിയിട്ടുണ്െടന്നും ആഭ്യന്തരമന്ത്രാലയം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.