എംപിമാരുടെ വീട്ടിലും സമ്പത്ത് ഭദ്രമല്ല
Wednesday, December 2, 2015 12:45 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: അനുഭവത്തിന്റെ വെളിച്ചത്തില്‍ ഒരു ചോദ്യം ചോദിച്ചു പോയതാണ്. ആഭ്യന്തര മന്ത്രാലയം നല്‍കിയ മറുപടിയില്‍ പകച്ചുപോയി ആറ്റിങ്ങല്‍ എംപി എ. സമ്പത്ത്. തലസ്ഥാനത്തെ അതീവസുരക്ഷാ മേഖലയില്‍ കഴിയുന്ന എംപിമാരുടെ വീട്ടുകളില്‍ കള്ളന്‍ കയറിയ കണക്കു കേട്ടാല്‍ സമ്പത്തുള്ള ആരും തന്നെ ഞെട്ടിപ്പോകും. ഡല്‍ഹിയില്‍ എംപിമാരുടെ വീട്ടില്‍ മോഷണം നടന്നതുമായി ബന്ധപ്പെട്ട് ഈ വര്‍ഷം മാത്രം ഡല്‍ഹി പോലീസ് 22 കേസുകളാണ് രജിസ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ആറു കേസുകളില്‍ മാത്രമാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. ഒമ്പതു പേരെ അറസ്റ് ചെയ്യുകയും ചെയ്തു. കാര്യമായ സാമ്പത്തിക നഷ്ടം നേരിട്ട് ഉണ്ടായില്ലെങ്കിലും എ. സമ്പത്തിന്റെ ഔദ്യോഗിക വസതിയിലും കഴിഞ്ഞ മാസം കള്ളന്‍ കയറിയിരുന്നു.

എംപിമാരുടെ വീടുകളിലെ മോഷണം സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം 24 കേസുകള്‍ രജിസ്റര്‍ ചെയ്തതില്‍ ഏഴെണ്ണത്തില്‍ മാത്രമാണ് അന്വേഷണം നടത്തിയത്. ഇതില്‍ പത്തു പേരെ അറസ്റ് ചെയ്യുകയും ചെയ്തിരുന്നു. എംപിമാരുടെ വീട്ടില്‍ കള്ളന്‍ കയറിതിയന്റെ മുന്‍ വര്‍ഷങ്ങളിലെ കണക്കും തീരെ മോശമല്ല. 2013ല്‍ പത്തും 2012ല്‍ 13ഉം കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ട്. ലോക്സഭയില്‍ എ. സമ്പത്തിന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹരിഭായ് പാര്‍ഥിഭായ് ചൌധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.


ജനപ്രതിനിധികളുടെ വീടുകള്‍ കൊള്ളയടിക്കുന്നതു തടയാന്‍ ഡല്‍ഹി പോലീസ് വേണ്ട കരുതല്‍ നടപടികളെടുക്കുന്നുണ്ട്. രാത്രികാല പട്രോളിംഗ് ശക്തമാക്കി. എംപിമാരുടെ വീടുകളില്‍ അലാറം ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. എംപിമാരുടെ വസതികളുള്ള മേഖലകളില്‍ 30 പോലീസുകാരെ അധികമായി പട്രോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്െടന്നും ആഭ്യന്തരമന്ത്രാലയം നല്‍കിയ മറുപടിയില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.