കോണ്‍ഗ്രസ് നേതൃത്വം ജോഗിയോടു വിശദീകരണം തേടി
Sunday, February 7, 2016 12:54 AM IST
ന്യൂഡല്‍ഹി: ഉപതെരഞ്ഞെടുപ്പില്‍നിന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ചതില്‍ അഴിമതി ആരോപിക്കപ്പെട്ട ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയോടു കോണ്‍ഗ്രസ് നേതൃത്വം വിശദീകരണം തേടി. അഴിമതിയാരോപണത്തില്‍ അജിത് ജോഗിയുടെ മകനും പാര്‍ട്ടി എംഎല്‍എയുമായ അമിത് ജോഗിയെ പാര്‍ട്ടി കഴിഞ്ഞ മാസം പുറ ത്താക്കിയിരുന്നു. രണ്ടാഴ്ചയ്ക്കകം മറുപടി നല്കണമെന്നാണ് അച്ചടക്ക സമിതി അധ്യക്ഷന്‍ എ.കെ. ആന്റണി നിര്‍ദേശിച്ചിരിക്കുന്നത്.

2014ല്‍ അനന്ത്നാഗ് മണ്ഡലത്തിലെ ലോക്സഭാ സ്ഥാനാര്‍ഥിയെ പിന്‍വലിപ്പിച്ചതിലൂടെ ബിജെപി സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചത് അജിത് ജോഗിയുടെ ഇടപെടല്‍ മൂലമാണെന്നും ഇതില്‍ സാമ്പത്തിക ക്രമക്കേടു നടന്നിട്ടുണ്െടന്നുമായിരുന്നു ആരോപണം. ആരോപണം ജോഗി തള്ളിക്കളഞ്ഞിരുന്നു.


എന്നാല്‍, ഇതുസംബന്ധിച്ചു പുറത്തുവന്ന ഓഡിയോ ടേപ്പാണ് ജോഗിയെയെയും മകനെയും കുരുക്കിയത്. ഇരുവര്‍ക്കുമെതിരേ നടപടിവേണമെന്നാവശ്യപ്പെട്ടു ഛത്തീസ്ഗഡ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രമേയം പാസിക്കി. ഇതേത്തുടര്‍ന്നു കേന്ദ്ര അച്ചടക്ക കമ്മിറ്റി ഫെബ്രുവരി ഒന്നിനു യോഗം ചേര്‍ന്നു വിശദീകരണം ആവശ്യപ്പെടാന്‍ തീരുമാനിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.